നിരവധി ആരാധകരുള്ള താരമാണ് വിജയ്. ശരിക്കും ആരാധകരുടെ ദളപതി . എന്നാൽ റീല് ലൈഫിലെ പോലെയല്ല റിയല്‍ ലൈഫിലെ വിജയ് എന്ന് അദ്ദേഹത്തിനൊപ്പം സഹകരിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട്. അലപം അന്തർ മുഖനായ, ശാന്തനായ ഒരാള്‍ ആണ് നടൻ . അതേസമയം തുടക്കക്കാരോടും വിനയത്തോടെ മാത്രം പെരുമാറുന്നയാള്‍. അതേസമയം സിനിമാസെറ്റുകളില്‍ കിട്ടുന്ന ഇടവേളകളിൽ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദത്തോടെ സമയം ചിലവഴിക്കുന്ന ആള്‍ കൂടിയാണ് വിജയ്. ഒരു സിനിമാ ഷൂട്ടിനിടയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറല്‍ ആകുന്നത് , സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിജയ്‍ ആണ് വീഡിയോയില്‍ ഉള്ളത് . ബാറ്റ്സ്മാന്‍ പൊക്കിയടിക്കുന്ന ഷോട്ട് ഫോര്‍ ആണെന്ന് എതിര്‍ ടീം പറയുമ്പോള്‍ അല്ല, അത് സിക്സ് ആണെന്ന് ആവേശത്തോടെ പറയുന്ന വിജയ്‍യെ വീഡിയോയില്‍ കാണാം. യോഗി ബാബു അടക്കമുള്ളവര്‍ ഗ്രൗണ്ടില്‍ ഉണ്ട്. 2023 ല്‍ പുറത്തെത്തിയ വാരിസിന്‍റെ ചിത്രീകരണത്തിനിടെയുള്ള ഒഴിവുസമയത്തെ കളിയാണ് ഇതെന്നാണ് പറയുന്നത് . ഗാനരചയിതാവ് വിവേക് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലാത്ത വിജയ്‍യെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുകുന്നത് .
വിജയ്‍യെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2023. വാരിസ്, ലിയോ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. ഇതില്‍ വാരിസ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി. എന്നാൽ ലിയോ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയവും കഴിഞ്ഞ വര്‍ഷത്തെ തമിഴ് സിനിമകളിലെ ടോപ്പ് ഹിറ്റും ആയിരുന്നു. രജനി ചിത്രം ജയിലറിനെയും മറികടന്നായിരുന്നു ഈ നേട്ടം. അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ ഇനി യും പുറത്തെത്താനുള്ളത്.’ ദി ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഷൂട്ടിനിടയിലെ വിജയ്‍യുടെ ഒരു വീഡിയോയും ചര്‍ച്ചയായി മാറിയിരുന്നു. ഫ്ലൈയിംഗ് കിസ് നല്‍കുന്ന വിജയ്‍യുടെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ബസിന്റെ മുകളില്‍ വലിഞ്ഞുകയറിയാണ് താരം ആരാധകര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ക്ലീൻ ഷേവ് ചെയ്‍ത വിജയ്‍യെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. എന്താണ് ഉദ്ദേശ്യം എന്നാണ് വിജയ്‍യുടെ വീഡിയോ കണ്ട് അമ്പരന്ന ആരാധകരുടെ സംശയം.ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.