നാദിർഷയും ,ദിലീപിനെയും ഹരിശ്രീ ട്രൂപ്പിൽ എത്തിക്കാൻ കാരണം താനാണെന്ന് മിമിക്രി ആർട്ടിസ്റ്റും നടനുമായ ഏലൂർ ജോർജ്. അന്ന് മഹാരാജാസ് കോളേജിൽ പ്രോഗ്രം അവതരിപ്പിച്ച പയ്യനെ ഞാൻ ആണ് ട്രൂപ്പിൽ എത്തിച്ചത് നടൻ പറയുന്നു. എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ ആണ് നടൻ ഈ വിവരം പറഞ്ഞത്. താൻ കാരണം ആണ് നാദിർഷ മിമിക്രിയിൽ വരൻ കാരണമെന്നു അത് യാദ്രിശ്ചികമായിസംഭവിച്ചതാണെന്നും താരം കൂടി ചേർത്തു. താനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി.പിന്നീടാണ് ഹരിശ്രീ ട്രൂപ്പിൽ എത്തിയത്.
പിന്നീടാണ് ദിലീപിനെ ആ ട്രൂപ്പിൽ ഞാൻ എത്തിച്ചത്. ഇങ്ങനെ ഒരു പയ്യൻ ഉണ്ടെന്നു ഞാൻ ആണ് അശോകനോട് പറയുന്നത്. ദിലീപിന്റെ പെര്‍ഫോമന്‍സ് മഹാരാജാസ് കോളേജില്‍ വച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിക്കുന്നത്.ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും താന്‍ ഉണ്ടാവുമെന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു. അതേസമയം, ഹരിശ്രീ മാര്‍ട്ടിനുമായുള്ള സൗഹൃദത്തെ കുറിച്ചും ഏലൂര്‍ ജോര്‍ജ് പറയുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള സൗഹൃദമാണ് രണ്ടാളും തമ്മില്‍. മാനസികമായൊരു സിങ്ക് ഉണ്ട്. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് തങ്ങളുടെത്. എന്നും കാണാന്‍ സാധിച്ചില്ലെങ്കിലും ഫോണില്‍ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ് എന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു.