നിത്യ ഹരിത നായകൻ പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ  നായികയായി മിന്നിത്തിളങ്ങി നിന്ന നടിയാണ് ഷീല. പ്രേം നസീർ,ഷീല എന്ന വാക്ക് പോലും ഇന്നും മലയാളികൾ തിരുത്തിയിട്ടുമില്ല. നീണ്ട വര്ഷങ്ങള്ക്കു ശേഷം താരം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ആയിരുന്നു  വീണ്ടും  അഭിനയ ജീവിതം ആരംഭിച്ചതും. പിന്നിട് നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ ഒരു വിശ്രമജീവിതം തുടങ്ങുകയാണ്. എന്നിരുന്നാലും താരം ഇടക്കിടക്ക് സീരിയിലുകളിലും, അഭിമുഖങ്ങളിലും പ്രത്യക്ഷപെടാറുണ്ട്.


നേരത്തെ പറഞ്ഞ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതു. ഇതിനു മുൻപ് ശ്രീകുമാരൻ തമ്പി , സേതു മാധവൻ എന്നിവർ പറഞ്ഞിരുന്നു ഷീലക്ക് സിനിമകളിൽ വേണ്ടത്ര പ്രധാന്യം ലഭിച്ചിരുന്നില്ല എന്ന്, എന്നാൽ അതിനോടൊക്കെ താരം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്‌. നടി പറയുന്നു അന്ന് അവാർഡ് കിട്ടുന്നതിനെ കുറിച്ച് യാതൊരു വിധ അറിവും ഉണ്ടായിരുന്നില്ല, അവാർഡുകൾക്ക് വില ഉണ്ടെന്നു ഇന്നാണ് താൻ മനസിലാക്കിയതും എന്നും ഷീല പറയുന്നു.


ആർക്കെങ്കിലും അവാർഡ് കിട്ടിയാൽ ഞാൻ അവരെ വിളിച്ചു അഭിനന്ദിക്കും എനിക്കതിൽ സന്തോഷം ആണുള്ളത് അല്ലതെ കുശുമ്പു ഒന്നുമില്ല. ഞാൻ ആരുടെ മുന്നിലും കരയാറില്ല എന്റെ ‘അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു തീർത്തതാണ് ഷീല പറഞ്ഞു. എന്നാൽ കഥാകൃത്തുക്കൾ മരിച്ചാൽ ഞാൻ കരയും അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ , അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചിട്ടുണ്ട് നടി പറഞ്ഞു. തകഴി ശിവ ശങ്കര പിള്ളയാണ് ഏറ്റവും കൊടുത്താൽ ഇഷ്ട്ടം തോന്നിയ എഴുത്തുകാരൻ ഷീല പറയുന്നു.