സിനിമയിലും, സീരിയലിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ധന്യ മേരി വര്ഗീസ്. ഇപ്പോഴിത കൃപാസനം എന്ന ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ചും കൃപാസനത്തിൽ പോയി പ്രാർഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിചു താരം തുറന്നു പറയുകയാണ്. തന്റെ സഹോദരന്റെ വിവാഹം നടക്കുന്നില്ലായിരുന്നു എങ്കിൽ അവിടെ ചെന്ന് പ്രാര്ഥിച്ചതിനു ശേഷമാണ് സഹോദരന്റെ വിവാഹം നടന്നത്. അവന്റെ വിവാഹം എന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു നടി പറയുന്നു.


സെന്‍ട്രന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിട്ടും സാമ്പത്തികമായും കുടുംബ പരമായും വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സഹോദരന്റെ കല്യാണം എന്തുകൊണ്ടോ നടക്കുന്നില്ലയായിരുന്നു .പിന്നീടാണ് ഞാൻ അറിയുന്നത് എനിക്ക് ഉണ്ടായ കേസിന്റെ പേരിലാണ് അവന്റെ വിവാഹം നടക്കാഞ്ഞത് എന്ന്, ഞാൻ ആകെ വിഷമത്തിൽ ആയി. അവസാനം ആണ് ഞാൻ ഈ കൃപാസനയെ കുറിച്ച് അറിഞ്ഞത്. കൃപാസനത്തില്‍ കൃത്യമായ സമയം പറഞ്ഞ് ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് നടക്കുമെന്ന് പറഞ്ഞത് അനുസരിച്ച് ഞാന്‍ അവിടെ എത്തി.

അതിനിടയിൽ എനിക്ക് എല്ലാം വെല്ലുവിളകൾ എന്റെ ജീവിതത്തിൽ ഉണ്ടായി. സീരയലിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് കോവിഡ്  വന്നത്. എന്റെ ഷൂട്ടിങ് മുടങ്ങി. ആ സമയത്തു എന്റെ അമ്മക്ക് ക്യാൻസർ ആണെന്നറിഞ്ഞു, വല്ലാത്ത ബുദ്ധിമുട്ടു ആയിരുന്നു അനുഭവിച്ചത്. എങ്കിലും ഞാൻ ഒരു മുടക്കവും കൂടാതെ അവിടെ പോയി പ്രർത്ഥിച്ചു .അമ്മയുടെ അസുഖത്തിന് ഒരു ചെറിയ മാറ്റം കണ്ടു തുടങ്ങി. ഇന്നും ആ സഥാപനം എനിക്ക് ഒരു അത്ഭുതം ആണ് നടി പറയുന്നു.