മലയാളികളുടെ പ്രിയങ്കരനായ നടൻ കലാഭവൻ മണി മരിച്ചിട്ട് ഇന്നേക്ക് എട്ടുവർഷം തികയുകയാണ്, ഇപ്പോൾ മണിയെ കുറിച്ച് സംവിധാകൻ വിനയൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മണി വിടപറഞ്ഞിട്ട് എട്ട് വർഷം,സ്മരണാഞ്ജലികൾ,അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.കല്യാണസൗഗന്ധികംഉൾപ്പെടു തന്റെ പന്ത്രണ്ടോളം ചിത്രങ്ങളിൽ മണി അഭിനയിച്ചിരുന്നു

വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസ രാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവുമൊക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നടന്റെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു,സിനിമക്കുള്ളിൽ തന്നെ പലപ്പോഴും എനിക്ക് പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ് മണിയെക്കുറിച്ച് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ,

ഈയ്യിടെ ആഘോഷപൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ, അവിടെ വിവിധ നടന്മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷെ മണിയുടെ ഒരു ചിത്രം പോലും കേരളീയത്പ്രദർശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റാണെന്ന് തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്ന് വന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനകരമാണ് എന്നാണ് എന്റെ അഭിപ്രായം. ആ ഒഴിവാക്കലിന് കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു. മണിയുടെ ചിത്രം എടുത്തിരുന്നുവെങ്കിൽ അതിൽ വാസന്തിയും ലഷ്മിയും ,കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും,അക്കാദമിയിലേയും സാംസ്കാരിക വകുപ്പിന്റെയും ഭരണ സാരഥികൾക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്നത് സഹിക്കാൻ കഴിയുന്ന കാര്യമല്ല,നമ്മുടെ സാംസ്കാരിക നായകരുടെയും വകുപ്പ് മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ എനിക്കവരോട് സഹതാപമാണ് തോന്നിയത്. ‘വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു.പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്കാരിക വകുപ്പുമൊക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ച് വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ട് വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുപോലും അത് നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുൻഗണന ഏതിനൊക്കെയാണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷെ ഒന്നുണ്ട് മണീ… ഏത് സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേപോലെ ആരുമില്ല… അതിലും വലിയ ആദരവുണ്ടോ എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്