തലൈവർ 171..  തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ലോകേഷ് കനകരാജ് സംവിധാനാം ചെയ്യുന്ന  രജനികാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന  ‘തലൈവർ 171’. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം തന്‍റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. .സിനിമയിലെ  കാസ്റ്റിംഗ്‌ സർപ്രൈസ് ആണെന്നും ലോകേഷ് തന്നെ പറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ രജനികാന്ത് അഭിനയിക്കുന്ന ടിജെ  ജ്ഞാനവേല്‍  സംവിധാനം ചെയ്യുന്ന  ‘തലൈവർ 170ക്കു  ശേഷം ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം. അതിനിടെയാണ് മറ്റൊരു പ്രധാന അപേഡേറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത് പ്രകാരം രജനി ലോകേഷ് ചിത്രത്തില്‍ പ്രധാന വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയെക്കും എന്നാണ് പറയുന്നത് . കുറച്ചു നാളുകളായി ലോകേഷ്- രജനി  ചിത്രത്തില്‍ ശക്തനായ വില്ലന്‍ കഥാപാത്രമായി ആര് വരും എന്ന ചര്‍ച്ച ശക്തമായിരുന്നു. മമ്മൂട്ടി ,  എസ്ജെ സൂര്യ, ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി എന്നിവരുടെ പേരുകള്‍ ഒക്കെ ഉയർന്നു കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അണിയറക്കാരുടെ ആലോചനയിലേക്ക് പൃഥ്വിരാജിന്‍റെ പേരും എത്തിയെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്‍റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്‍റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല

അതേ സമയം നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ‍് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് കനകരാജ്  ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് വിവരം. അതേസമയം തലൈവർ 171ൽ   ഒരു നിർണായക വേഷത്തിനായി മമ്മൂട്ടിയെ ലോകേഷ് കനകരാജ് കാസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ   ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി തന്നെ രംഗത് വന്നിരുന്നു.  കാതൽ: ദി കോർ എന്ന ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെയാണ് മമ്മൂട്ടി ഇത്തരം  റിപ്പോർട്ടിനോട് പ്രതികരിച്ചിരുന്ന്ത്. രജനീകാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമല്ലെന്ന് മമ്മൂട്ടി പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

അതേ സമയം രജനി ലോകേഷ് ചിത്രത്തില്‍ തമിഴിലെ യുവ സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് നേരത്തെ വിവരം വന്നിരുന്നു. ഒരു ക്യാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ കഥാഗതിയില്‍ ഈ വേഷം സുപ്രധാനം എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ടിവി അവതാരകനായ കാലത്തെ രജനികാന്ത് ഫാനാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ശിവകാര്‍ത്തികേയന്‍ പലവട്ടം രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം താരം പറഞ്ഞിട്ടുമുണ്ട്. ഇതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സോ,  ലോകേഷോ, രജനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്‍റെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന മുറയ്ക്ക് ഇത് പുറത്തുവിടും എന്നാണ് വിവരം. ലോകേഷ് കനകരാജ് ഈ കഥാപാത്രത്തിനായി ശിവകാർത്തികേയനെ സമീപിച്ചിരുന്നുവെന്നും ശിവകാര്‍ത്തികേയന്‍ ഉടൻ സമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട്. നേരത്തെ ‘ഹീറോ’ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ വേളയിൽ രജനികാന്തുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തലൈവർ 171 അടുത്ത വര്‍ഷം മധ്യത്തിലോ, അവസാനമോ തീയറ്ററില്‍ എത്തിക്കാനാണ് പദ്ധതി. ചിത്രത്തിന്‍റെ തിരക്കഥ പണികളിലാണ് ലിയോയ്ക്ക് ശേഷം ഇപ്പോള്‍ ലോകേഷ്. അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം. ജയിലര്‍ ആയിരുന്നു രജനികാന്ത് അവസാനം അഭിനയിച്ച ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്. അതിന്‍റെയും നിര്‍മ്മാതാക്കള്‍ സണ്‍ പിക്ചേര്‍സ് ആയിരുന്നു.