Connect with us

പൊതുവായ വാർത്തകൾ

ബാംഗളൂർ സീരിയൽ കില്ലറെ കടത്തിവെട്ടി ഇപ്പോൾ പട്നയിൽ സീരിയൽ കിസ്സർ വിളയാട്ടം

Published

on

ബീഹാർ പോലീസിനെ വലച്ചു സീരിയൽ കിസ്സർ.ഒറ്റയ്ക്കു നിൽക്കുന്ന സ്ത്രീകളെ അപ്രതീഷിതമായി ബലമായി കടന്നുപിടിച്ചു ചുംബിച്ചു കളയുമെന്ന സീരിയൽ കിസ്സറിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ആരോഗ്യ പ്രെവർത്തകയെ ബലമായി ചുംബിച്ചു കടന്നു കളയുന്ന യുവാവിന്റെ വീഡിയോ പുറത്തു വന്നിരുന്നു.ആശുപത്രിയുടെ മതിൽ ചാടി കടന്നെത്തിയ ഇയാൾ ബലം പ്രേയോഗിച്ചു ആരോഗ്യ പ്രെവർത്തകയെ ചുംബിക്കുകയായിരുന്നു.ശേഷം ഇയാൾ ഓടി രക്ഷപെട്ടു.

ആരോഗ്യ പ്രേവർത്തക പോലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവം പുറത്തായതിനു പിന്നാലെ മറ്റു ചില യുവതികളും പരാതിയുമായെത്തി.ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്കു കാണുന്ന സ്ത്രീകളെ ബലമായി ചുംബിക്കുകയും ശേഷം ഓടി രെക്ഷപെടുകയാണ് പതിവ്.ഇയാൾക്കായി പോലീസ് ഊർജിതമായി തെരച്ചിലാണ് നടത്തുന്നത്.എന്നാൽ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Advertisement

പൊതുവായ വാർത്തകൾ

കസ്റ്റഡി മരണത്തിനു ഇടയായ സംഭവത്തിൽ വൻ പ്രതിഷേധവും ദൃക്‌സാക്ഷിയുടെ മൊഴിയും

Published

on

കഴിഞ്ഞ ദിവസം പോലീസിന്റെ വാഹന പരിശോധനയ്ക്ക്  ഇടയിൽകസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തിൽ  തൃപ്പുണിത്തുറ ഹിൽ പാലസ് പോളിടെ സ്റ്റേഷന് മുന്നിൽ വൻ പ്രധിഷേധ സമരം ആണ് നടന്നത്  . തൃപ്പുണിത്തുറ ഇരുമ്പന സ്വദേശിയും കർഷക തൊഴിലാളിയും  മനോഹരൻ ആണ് മരിച്ചത് .

പോലീസ് വാഹന പരിശോധനയ്ക്ക് ഇടയിൽ മനോഹരന്റെ വണ്ടിക്ക് കൈ കാണിച്ചപ്പോൾ മുന്നോട് മാറ്റിയാണ് മനോഹരം വണ്ടി നിർത്തിയത് . ഇതിൽ പ്രകോപിതനായ എസ്  ഐ ജിമ്മി ജോസ് ഹെൽമെറ്റ് ഊരിയ ഉടൻ തന്നെ മനോഹരന്റെ മുഖത്തു കൈ വീശി അടിച്ചു . പിന്നീട് മനോഹരനെ കസ്റ്റഡിറ്റിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു . സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെ സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തു . എസ് ഐ യോടൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന 4 പോലീസ് കാരെ കൂടെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യം ഉന്നയിച്ച ആയിരുന്നു പ്രതിഷേധ സമരം .

ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു . ” ആ കൊച്ചു ഹെൽമെറ്റ് ഊരിയതും കൈ വലിച്ചു ഒരൊറ്റയടി. അവർ ഊതിച്ചപ്പോൾ അവൻ മദ്യം കഴിച്ചിട്ടുമില്ല . മരിച്ചയാളുടെ കുടുംബത്തിന്റെ ചുമതല കുറ്റക്കാരായ പോലീസുകാർ നോക്കണം ‘ എന്നായിരുന്നു ദൃക്‌സാക്ഷിയുടെ മൊഴി .

Continue Reading

Latest News

Trending