റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇനിയും സിനിമ കാണാനുള്ള അവകാശമില്ലെന്ന് സംവിധായൻ അൽഫോൺസ് പുത്രൻ പറയുന്നു. സിനിമ നിർമിക്കുന്നതിന് ബാങ്ക് വായ്‌പ നൽകുന്നില്ല എന്നും ,സിനിമയെ കൊല്ലുന്ന  ഈ  വിഷയം പ്രധാന മന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകനറെ ഈ പ്രതികരണം. സിനിമ നിർമ്മിക്കാൻ വായ്‌പ നൽകിയില്ലെങ്കിൽ എല്ലാം റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും സിനിമ കാണാൻ  പാടില്ല എന്നാണ് സംവിധായകൻ പറയുന്നത്.

നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ഇല്ല,പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അൽഫോൻസ്

സംവിധായകന്റെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിലർ ഇതിനെ ട്രോൾ രൂപത്തിലും പരിഹസിക്കുന്നുണ്ട്. ഇതിനോട് സംവിധായകന്റെമറുപടി ഇങ്ങനെ ,,,സിനിമയിൽ ആളുകളുടെ 24 കരകൗശലങ്ങളുണ്ട്. എഴുത്തുകാരൻ, നിർമാതാവ്, മേക്കപ്പ്മാൻ, കോസ്റ്റ്യൂം ഡിസൈനർ, കലാസവിധായകൻ, ഛായാഗ്രാഹകൻ, എഡിറ്റർ, അഭിനേതാക്കൾ, സംഗീത സംവിധായകൻ, ഡബ്ബിങ് തുടങ്ങി എല്ലാവരുടെയും പട്ടിക ഇങനെ നീളുന്നു. നാമെല്ലാവരും എങ്ങനെ ചൂതാട്ടക്കാരായി? സലൂൺ നടത്തുന്നവൻ ചൂതാട്ടക്കാരനല്ല,ഒരൊറ്റ സിനിമയ്ക്ക് 40-ലധികം അവകാശങ്ങൾ വിൽപ്പനയ്‌ക്ക് ഉണ്ട്. വായ്‌പ നൽകരുതെന്ന നിയമം പണ്ടേ നിലനിന്നിരിക്കാം. ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്.അൽഫോന്‍സ് പറയുന്നു.