പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടിട്ടും പിന്മാറാത്ത മുൻ കാമുകനെ കാമുകി സംഘം ചേർന്ന് തട്ടിക്കൊണ്ട് പോയി മർദിച്ചു ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ആയിരുന്നു ലക്ഷ്മി പ്രിയ എന്ന യുവതി മുൻ കാമുകനെ തട്ടിക്കൊണ്ട് പോയി മർദിച്ചു അർദ്ധ നഗ്നൻ ആക്കി വഴിയിൽ ഉപേക്ഷിച്ചത് . യുവാവിന്റെ വീടിന്റെ വിലാസം ചോദിച്ചു മനസ്സിലാക്കി ഗൂഗിൾ മാപ് വഴി യുവാവിന്റെ വീട്ടിൽ എത്തിയതിനു ശേഷം യുവതിയും മുൻ കാമുകനും യുവാവിനെ ബലമായി പിടിച്ചു കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു .

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത് . കുറച്ച ദൂരത്തു എത്തിയതിനു ശേഷം മറ്റു രണ്ടു പേര് കൂടെ ഈ വാഹനത്തിൽ പ്രവേശിച്ചു . ലക്ഷ്മിപ്രിയയുടെ കാമുകൻ മുൻ കാമുകന്റെ കഴുത്തിൽ കത്തി വെച്ചത്തിനു ശേഷം മർദിച്ചു . എറണാകുളത്ത് ഉള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി മർദിക്കുകയും മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു . മർദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിലുള്ള ബസ് സ്റ്റാൻഡിനു സമീപം അർധനഗ്നനായി ഉപെക്ഷിക്കുകയും ചെയ്തു . ഒന്നാം പ്രതിയായ ലക്ഷ്മിപ്രിയയെ ഇന്ന് പുലർച്ചെ തിരുവനന്തപുറത്തു നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു . വാഹനത്തിൽ വെച്ച് അവർ യുവാവിനെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കിടന്ന വാച്ചും മാലയും പണവും പിടിച്ചു വാങ്ങുകയും ചെയ്തു .

യുവാവിനെ മർദിക്കുന്ന വിഡിയോയിൽ നിന്നുള്ള ദൃശ്യം

സംഭവവുമായി ബന്ധപ്പെട്ട 8 പ്രതികൾ ആണുള്ളത് . എട്ടാം പ്രതി ആയ അമലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . ബാക്കി 6 പേര് ഇപ്പോളും ഒളിവിൽ തന്നെയാണ് . പുതിയ കാമുകന്റെ കാറിലാണ് മുൻ കാമുകനെ തട്ടിക്കൊണ്ട് പോയതിന് കണ്ടെത്തിയിട്ടുണ്ട് .