സിനിമ വാർത്തകൾ
വില്ലൻ മോഹൻലാലിന് കൊടുത്ത പണിയെ കുറിച്ച് ജയറാം

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ചൈന ടൌൺ. ചിത്രത്തിൽ ഉണ്ടായ ഒരു രസകരമായ കാര്യം ആണ് ജയറാം ഇപ്പോൾ പറയുന്നത്. ഗജിനിയിലെ വില്ലനായ പ്രദീപ് റാവത്താണ് ചൈന ടൗണില്‍ വില്ലനായി എ ത്തിയത് . മോഹന്‍ലാല്‍ വന്നിട്ട്, പ്രദീപ് റാവത്ത് വലിയ ആളാണ് ഗജിനിയിലെ വില്ലനാണ് മലയാളത്തില്‍ ആദ്യമായിട്ടാണ് പക്ഷെ അയാള്‍ എല്ലാ ഭാഷയും കൈകാര്യം ചെയ്യും നമ്മളുടേതില്‍ കുറേ ഡയലോഗ് ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അറിയില്ലെങ്കില്‍ കുഴപ്പമില്ല നമുക്ക് പഠിപ്പിക്കാമെന്നും പറഞ്ഞു.
എന്നാൽ അദ്ദേഹം സെറ്റിൽ എത്തി എല്ലാവരുമായി സംസാരിച്ചു, ചിത്രത്തിലെ സീൻ എന്താണ് എന്ന് അദ്ദേഹം റാഫി,മെക്കാർട്ടിനോടും ചോദിച്ചു, ഒ പ്പിടു എന്നതാണ് ഡയലോഗ് എന്ന് അവര്‍ അറിയിച്ചു. എന്താണ് അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ സൈന്‍ കരോ എന്നാണെന്ന് അദ്ദേഹത്തിന് പറഞ്ഞു. അങ്ങനെ സീൻ എടുക്കാൻ തീരുമാനിച്ചു. ലാല്‍ വന്ന് ഒപ്പിട്ടു, ഞാന്‍ വന്ന് ഒപ്പിട്ടു.
പിന്നാലെ ദിലീപ് വന്ന് തലയുയര്‍ത്തി നോക്കിയതും റാവത്ത് ഒപ്പിടെടാ എന്നതിന് പകരം പറഞ്ഞത് തുപ്പിട്രാ എന്ന്. ദീലിപ് അങ്ങനെ തന്നെ നിലത്ത് വീണ് ചിരിയായി.രണ്ട് മണിക്കൂര്‍ ബില്‍ഡപ്പ് കാണിച്ചിട്ട് പറഞ്ഞ ഡയലോഗാണത്.പിറ്റേദിവസം വീണ്ടും റാവത്തിന് സീനുണ്ട്. ഇത്തവണ ഒരു വാക്കല്ല നെടുനീളന്‍ ഡയലോഗാണ്. മോഹന്‍ലാലിന് അന്ന് പനിയായിരുന്നു. ഒരു വാക്ക് പറയാന്‍ തന്നെ അത്രയും കഷ്ടപ്പെട്ടതാണ് ഇതിപ്പോള്‍ എന്തായിരിക്കുമെന്നൊക്കെ ലാല്‍ വന്ന് ചോദിക്കുന്നുണ്ട്,ഡയലോഗ് മിസാകാതിരിക്കാന്‍ വലിയ ബോര്‍ഡില്‍ എഴുതി റാവത്ത് നടക്കുന്നതിന് അനുസരിച്ച് ചുറ്റിനും വച്ചു,അവസാനത്തെ ഡയലോഗ് പറയേണ്ടത് ലാലിന്റെ മുഖത്ത് നോക്കിയാണ്. അവിടെ പക്ഷെ ബോര്‍ഡ് വെക്കാന്‍ പറ്റില്ല. ഒടുവില്‍ പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു. അങ്ങനൊരു പണി മോഹൻലാലിന് കിട്ടി ജയറാം പറയുന്നു
സിനിമ വാർത്തകൾ
എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.
ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,
അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.
- പൊതുവായ വാർത്തകൾ7 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു.
- സിനിമ വാർത്തകൾ3 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ3 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ3 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ4 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ