മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത് ഒരു അതുല്യ നടൻ ആയിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ ശ്രെദ്ധയാകുന്നത്. തനിക്കു ക്യാൻസർ ഉണ്ടായിരുന്നു സമയത്തു തന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ കാണിച്ച വേവലാതിയെ കുറിച്ചാണ് നടൻ പറയുന്നത്. തന്നെ അഭിനയിപ്പിക്കണമോ എന്ന് നിര്‍മാതാക്കള്‍ വേവലാതിപ്പെട്ടിരുന്നുവെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചികിത്സിക്കുന്ന ഡോക്ടറെ പോയി കണ്ട് എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അന്വേഷിച്ചതായും താരം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ സംവിധായകന്‍ പറയാറുണ്ട് ഇന്നസെന്റാണ് ആ റോള്‍ ചെയ്യുന്നതെങ്കില്‍ നന്നാവും. അപ്പോള്‍ നിര്‍മാതാവ് പറയും അയാള്‍ തന്നെ വേണോ. അയാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിക്കണോ അഭിനയിപ്പിക്കാന്‍ സാധിക്കുമോ എന്നൊക്കെ. അവര്‍ അത് ചോദിക്കാനുള്ള കാരണം എനിക്ക് മൂന്നാമത്തെ പ്രാവശ്യമാണ് കാന്‍സര്‍ വന്നത്.സംവിധായകൻ പറഞ്ഞിട്ട് വന്നതാണെന്നും പറഞ്ഞു ഒരു നിർമ്മാതാവ് എന്നെ കണ്ടിരുന്നു നടൻ പറയുന്നു.


എന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ കാണുന്നത് പോലെയൊക്കെ തന്നെ, കുഴപ്പമൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഇല്‍ഫക്ഷനൊക്ക ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറഞ്ഞു.അവർ ചിലപ്പോൾ ആലോചിക്കുന്നത് എന്നെ ഒരു സിനിമയിൽ അഭിനയിപിച്ചാൽ സിനിമ തീരുന്നതിനു മുൻപ് തന്നെ ഞാൻ തട്ടിപോയാലോ നിർമ്മാതാക്കൾ ഇറക്കിയ പണം നഷ്ട്ടപെടില്ലേ നമ്മുക്ക് ഈ കാര്യത്തിൽ ഒരു ഗ്യാരണ്ടി പറയാൻ പറ്റില്ലല്ലോ ദൈവം അല്ലെ അതൊക്കെ തീരുമാനിക്കുന്നത് ഇന്നസെന്റ് പറയുന്നു.