തിരുവിതാം കൂർ പശ്ചാത്തലം ഒരുക്കിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ സംവിധായകൻ വിനയൻ.ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയി വേഷം ഇടുന്നതു സിജു വില്സൺ.ഇപ്പോൾ വിനയൻ ചിത്രത്തിന്റെ നിർമാതാവ് ഗോകുലം ഗോപാലനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ നേടുന്നത്. വിനയന്റെ വാക്കുകൾ ഇങ്ങനെ .. ഗോകുലം ഗോപാലൻ ആണ് താരംഎന്നാണ് എന്റെ അഭിപ്രായം . എത്രയൊക്കെ ഭാവന ഉണ്ടെങ്കിലും ഒരു ചുവര് ഉണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്ന വാക്യം കോടികൾ മുടക്കേണ്ടി വന്ന സിനിമയെ സംബന്ധിച്ചു ഇത് സത്യമായ വാക്കുകൾ ആണ്.

സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ യുവനടന്‍ സിജു വിത്സനെ നായകനാക്കി ഇത്രയും വലിയ ചെലവില്‍ പത്തൊന്‍പതാം നൂറ്റാണ്ട് സംവിധാനം ചെയ്യാന്‍ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടന്‍ പറഞ്ഞത് വിനയന്‍ പറയുന്ന പോലെ സിജു വിത്സന്റെ പ്രകടനം വന്നാല്‍ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേക്കൂടി മലയാളസിനിമയ്ക്കു സംഭാവന ചെയ്യാന്‍ കഴിയും അതൊരു മുതല്‍കൂട്ടാകട്ടെ എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല ആ വാക്കുകള്‍ക്കു പിന്നില്‍. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ഈഴവ സമുദായത്തില്‍ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആവേശവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

ഏതായാലും ചിത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു ഞങ്ങളാല്‍ കഴിവത് പത്തൊന്‍പതാം നൂറ്റാണ്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ സിജു വിത്സനും നന്നായിരിക്കുന്നു ഇനിയും തീയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ. ഗോകുലം ഗോപാലൻ ചേട്ടനെ എനിക്ക് കഴിഞ്ഞ മുപ്പതു വർഷമായിട്ട് എനിക്കറിയാം .താനുണ്ടാക്കുന്ന സമ്പാദ്യത്തില്‍ ഒരു പങ്ക് ഇരുചെവി അറിയാതെയാണ് അര്‍ഹരായ സാധുക്കള്‍ക്ക് അദ്ദേഹം കൊടുക്കുന്നത് എന്നറിയുമ്പോള്‍ കൂടുതല്‍ ബഹുമാനം ഗോപാലേട്ടനോടു തോന്നുന്നു. വിനയൻ പറയുന്നു.