സഞ്ജയ് ലീല സംവിധാനം ചെയ്യ്തഗംഗു ഭായിയുടെ പേര് മാറ്റണം എന്ന് സുപ്രീം കോടതി നിർദേശിച്ചു . സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപെട്ടിട്ടുള്ള കേസുകളുടെ സാഹചര്യത്തിൽ ആണ് കോടതി ഈ നിർദേശം വെച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ കോടതിയുടെ നിര്‍ദേശം അനുസരിച്ച് തന്റെ കക്ഷിയില്‍ നിന്നും നിര്‍ദേശം തേടുമെന്ന് അറിയിച്ചു. 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഇടപെടല്‍.ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ ചിത്രത്തിനെ എതിരെ യെതാർത്ഥ കുടുംബക്കാർ തന്നെ രംഗത്തു തന്നെ എത്തിയിരുന്നു. തന്റെ അമ്മയെ കുറിച്ച് ഇങ്ങനെ ഉള്ള സിനിമകൾ ച്ത്രീകരികരിച്ചു എന്നാണ് കുടുംബക്കാരുടെ ആരോപണം. കൂടാതെ കാമത്തിപുരം എന്നുള്ള പ്രദേശത്തെ അപകീർത്തിപെടുത്തി എന്ന് ആരോപിച്ചു മഹാരാഷ്ട്ര എം ൽ എ ആമീൻ പട്ടേലും പ്രദേശ വാസികളും കോടതിയെ സമീപിച്ചിരുന്നു.

സിനിമയിൽ നിന്നും കാമാത്തിപുരംഎം എന്ന പേര് മാറ്റണം എന്നായിരുന്നു എം ൽ എ യുടയും സമീപവാസികളുടയും ആവശ്യം . ആലിയ ഭട്ടാണ് ചിത്രത്തിൽ ഗംഗു ഭായി എന്ന വേഷത്തിൽ എത്തുന്നത്. കൂടാതെ ശന്തനു മഹേശ്വരി,വിജയ് റാസ്‌,ഹുമ ഖുറേശി എന്നിവരുമാണ് മറ്റു കഥപത്രങ്ങൾ. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം.