മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് ജയറാം.ഒരുപാടു ഹിറ്റു ചിത്രങ്ങൾ അദ്ദേഹം മലയാളസിനിമക്കു സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ആ വിജയം തുടർന്ന് പോകാൻ ജയറാമിന് സാദിച്ചില്ല. ഒപ്പമുണ്ടയിരുന്നു മറ്റു താരങ്ങൾ മുന്നോട്ടു കുതിച്ചപ്പോളും താരം സ്വയം പരാജയപെടുകയായിരുന്നു. ഇപ്പോൾ മലയാളം സിനിമകൾ കുറവല്ല എന്നല്ല സിനിമകൾ ഇല്ല എന്ന് പറയുന്നതാവും ശെരി. കുറെ നാളുകൾ സിനിമകൾ ഇല്ലാതെ നിന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുകുകയാണ്‌. സിനിമ രംഗത്ത് ഒരു സമയം മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ജയറാമും സംവിധായകൻ രാജസേനനും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് ഇപ്പോഴതാ ആ പിണക്കത്തിന്റെ കാരണം തുറന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍.

കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍.പതിനാറോളം ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ച് വർക്ക് ചെയ്തത്. ആ സമയത്തെ ഒരു ഹിറ്റ് കോംബോ ആയിരുന്നു ജയറാമും രാജസേനനും. ജയറാം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം, പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാടു പേരെ വെറുതെ നടത്തിയിട്ട്ഉണ്ട്,.

മലയാള സിനിമയിലെ ജയറാമിന് ഒരു സ്ഥാനം മുറപ്പിച്ചു കൊടുത്ത സംവിധായകൻ ആയിരുന്നു രാജസേനൻ.അവർ ഒരുമിച്ച എടുത്ത സിനിമകൾ എല്ലാം തന്നേ ഹിറ്റായിരുന്നു. ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ അന്ന് കൂടെ ഉണ്ടായിരുന്നു. സ്ഥിരം ഇങ്ങനെ രാജസേനന്റെ സിനിമകൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും, എന്നൊക്കെ പറഞ്ഞ് അവർ ജയറാമിനെ തിരുത്തി. പക്ഷെ ജയറാം പക്ഷെ അവരുടെ ആരുടെയും വാക്കുകൾ കേൾക്കാൻ പാടില്ലായിരുന്നു.അതുപോലെ രാജസേനനും അബദ്ധംപറ്റി രാജസേനൻ ജയറാമിന് മാത്രം മതി എന്നായിരുന്നു മറ്റു നായകന്മാര് വെച്ച് പടം ചെയ്യ്തില്ല. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ അത് ഹിറ്റ് ആകും. പക്ഷെ അദ്ദേഹം പിന്നെ അത്ര ഉത്സാഹത്തോടെ ഒന്നിനും നിന്നില്ല എന്നും മണക്കാട് രാമചന്ദ്രൻ പറയുന്നു.