ബോളിവുഡിലെ മിന്നും താരം തന്നെയായിരുന്നു സൻജയ്‌ ദത്തു. ഒരിക്കൽ താരം മരിക്കുമെന്നു തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടൻ അജയ് ദേവ്ഗൺ പറയുന്നു. ലേ ലഡാക്കില്‍ വച്ചായിരുന്നു സംഭവം,എല്‍ഒസി കാര്‍ഗില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ  യായിരുന്നു സംഭവം. ലേയില്‍ രാത്രി സമയത്തെ ഉയര്‍ന്ന് ആള്‍ട്ടിട്ട്യൂഡ് കാരണം ചിത്രത്തിന്റെ ക്രൂവിനോട് മദ്യപിക്കുന്നതും പുകവലിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാവരും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ സഞ്ജു മരിക്കുകയാണ് സഞ്ജു മരിക്കുകയാണെന്ന സെയ്ഫ് അലി ഖാന്റെയും അഭിഷേക് ബച്ചന്റേയും നിലവിളി കേട്ട് എല്ലാവരും ഞെട്ടിയുണരുകയായിരുന്നു,ഈ  വാർത്ത കേട്ടു ഞാനും മരവിച്ചു പോയി. ഞാൻ ഓടി അദ്ദേഹത്തിന്റെ അരുകിൽ എത്തി, ഓക്സിജൻ മാസ്ക്കിന്റെ വരെ ആവശ്യ൦ വന്നിരുന്നു. ഇതോടു എല്ലാവരുടയും ഉറക്കം വരെ നഷ്ട്ടപെട്ടു. പുകവലിക്കരുതെന്ന് ഡോക്ടര്‍ കട്ടായം പറയുകയും ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞതും താന്‍ പതിയെ ജനല്‍ തുറന്ന് ഒരു സിഗരറ്റ് വലിച്ചുവെന്നും ഇത് കണ്ടതും എല്ലാവരും ദേഷ്യപ്പെട്ടുവെന്നും അജയ് ദേവ്ഗണ്‍ ഓര്‍ക്കുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞതും താന്‍ മാത്രമല്ല മറ്റുള്ളവരും വലിക്കാന്‍ തുടങ്ങിയെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

മാത്രമല്ല, ശ്വാസം കിട്ടാതെ കിടക്കുകയായിരുന്ന സഞ്ജു ഒരു കൈയ്യില്‍ സിഗരറ്റ് മറ്റേ കൈയ്യില്‍ ഓക്‌സിജന്‍ മാസ്‌കുമായി കിടന്നു കൊണ്ട് വലിക്കുകയായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്.തന്റെ ജീവിതത്തിൽ കണ്ട ഒരു രസകരമായ കാഴ്ച്ച ആയിരുന്നു അതെന്നും താരം പറയുന്നു.