സ്റ്റേജ് ഷോകളിൽ  പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച രണ്ടു താരങ്ങൾ ആണ് ധർമജൻ ബോൾഗാട്ടിയും, രമേശ് പിഷാരടിയും. ഇരുവരും സിനിമാല എന്ന പ്രോഗ്രമിലൂടെ ആണ് ഇത്ര അറിയപ്പെടാൻ തുടങ്ങിയതും. ഇപ്പോൾ ധർമജൻ നല്ലൊരു കൊമേഡിയൻ, നായകൻ, നിർമാതാവ് എന്നി മേഖലകളിൽ വളരെയധികം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമകളിൽ മാത്രമല്ല ധർമജൻ ഇപ്പോൾ ബിസ്സിനെസ്സ് രംഗത്തും, രാഷ്ട്രീയ മേഖലയിലും ഒരു പങ്കു വഹിക്കാൻ തുടങ്ങി.


കൊച്ചിയില്‍ മത്സ്യ ഷോപ്പ് ആരംഭിച്ചായിരുന്നു ബിസിനസിലേക്ക് എത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു  ധർമജൻ. അതുപോലെ സിനിമയിലും, സ്റ്റേജ് ഷോകളിലും പ്രസിദ്ധനായ നടൻ ആണ് രമേശ് പിഷാരടി. ഇപ്പോൾ രമേശ് ധർമജൻ ബോൾഗാട്ടിയുമായുള്ള രസകരമായ കാര്യം പറയുകയാണ്.ഞാനും ധര്‍മജനും സുഹൃത്തുക്കളായിതിന് ശേഷമാണ് മനസ്സിലായത് ധര്‍മജനെ എല്ലാവരും പലപേരാണ് വിളിച്ചിരുന്നതെന്ന്. അത്തരത്തില്‍ പിഷാരടിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചു.

സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാറുണ്ട്. കുറെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെ ഉളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്‍മഥന്‍ എവിടെ എന്ന്,എന്നാൽ ആ ചോദ്യത്തിൽ എനിക്ക് മനസിലായി അയാൾ ധർമജനെ ആണ് തിരിക്കുന്നതു എന്ന്. സത്യത്തിൽ അയാളുടെ ആ ചോദ്യത്തിൽ എനിക്കു ചിരി  ആണ് വന്നത്. ഇരുവരും നടത്തിയ മിക്ക സ്റ്റേജ് പ്രോഗ്രാമുകളും വളരെ നിലവാരം പുലർത്തുകയും ചെയ്യ്തു.