മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നാസിർ മരിച്ചിട്ട് ഇന്ന് 34  വര്ഷം തികയുകയാണ്, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംവിധയകാൻ വിനയൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കെ എസ്  ബി യിൽ ജോലി നോക്കുന്ന സമയം അന്ന് ചില എഴുത്തുകൾ മാത്രം ഉണ്ടായിട്ടുള്ളൂ. അന്നൊക്ക പല സംവിധായകരെയും കാണാൻ പോകുമായിരുന്നു. അങ്ങനെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ നിർമിക്കാമെന്ന് വാക്കുകൾ നൽകി.

അന്ന് അരയന്നങ്ങൾ എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചു, അതിലെ നായകനായി നസീർ സാറിനെ ആയിരുന്നു തീരുമാനിച്ചത്, അതിനായി അദ്ദേഹത്തിന്റെ വീട്ടിൽ അട്വവൻസ് നല്കാൻ പോയി അന്നാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് വിനയൻ പറയുന്നു. അദ്ദേഹത്തിന് 25000  രൂപ കവറിൽ ഇട്ടു കൊടുക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ഇത്ര ചെറുപ്പത്തിൽ ഈ സിനിമ നിർമിക്കണോ  എന്ന് .ഞങൾ അദ്ദേഹത്തോട് പറഞ്ഞു കഴപ്പമില്ല സാർ, താങ്കൽ അതിൽ അഭനയിച്ചാൽ മതി എന്ന്

എന്തായലും അദ്ദേഹം പറഞ്ഞതുപോലെ ഷൂട്ടിംഗ് തുടങ്ങാൻ ആവാതെ ആ ചിത്രം മുടങ്ങി. പിന്നീട് പലയിടത്തും വെച്ചും അദ്ദേഹത്തെ കാണാൻ സൗകര്യം ഉണ്ടായിട്ടും ഒഴിഞ്ഞു മാറി,സത്യത്തിൽ അദ്ദേഹത്തെ കാണാൻ വലിയ ചമ്മൽ ആയിരുന്നു, എന്നാൽ അദ്ദേഹം എന്നെ ഫോൺ വിളിച്ചു ഒന്ന് കാണാൻ കഴിയുമോ എന്ന് ചോദിച്ചു ഞാൻ അദ്ദേഹത്തിൻറകിലേക്ക് പോയി ഉടൻ അദ്ദേഹം ആ അഡ്വാൻസ് കൊടുത്ത 25000  രൂപ തിരികെ തന്നു. എന്നിട്ടു പറഞ്ഞു സാരമില്ല ഞാൻ താമസിക്കാതെ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാം എന്ന്, എന്നാൽ അഞ്ചു വര്ഷം കഴിഞ്ഞു അദ്ദേഹം മരിക്കുകയും ചെയ്യ്തു വിനയൻ പറയുന്നു