മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീതാകല്യാണം. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന കല്യാണും സീതയും കണ്ടുമുട്ടുന്നതും, വിവാഹിതരാവുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയായിരുന്നു പരമ്പര. കല്യാണിന്റെ വളർത്തമ്മയായ രാജേശ്വരിയുടെ കുതന്ത്രങ്ങളും പ്രതികാരവുമൊക്കെ കഥയിലുണ്ട്. കുഞ്ഞതിഥികളുടെ വരവ് കാത്തിരിക്കുകയാണ് സീതയും സ്വാതിയും. കാണാതായ അജയ് പൂർവ്വാധികം ശക്തിയോടെ കുടുംബത്തിലേക്ക് തിരിച്ചെത്തിയതിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. അതിനിടയിലാണ് കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞത്. ബിസിനസ് ആവശ്യത്തിനായി മുംബൈയിലേക്ക് പോയ കല്യാൺ അപ്രത്യക്ഷനാവുകയായിരുന്നു.

പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരുന്ന അനൂപ് ബിഗ്‌ബോസിലേക്ക് പോയത്തിനു പിന്നാലെ പരമ്പരയിൽ നിന്നും കല്യാൺ അപ്രത്യക്ഷമാകുക ആയിരുന്നു. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ലംഖിച്ച ഷൂട്ടിംഗ് നടത്തിയതിനു പരമ്പരക്കെതിരെ കേസ് എടുത്തിരുന്നു. വർക്കല സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ പരിശോധന നടത്തിയ പോലീസ് സംഘത്തിനു കാണുവാൻ സാധിച്ചത് 20 ഇരുപതോളം സീരിയൽ പ്രവർത്തകർ ഒരുമിച്ച് നിന്ന് സീരിയലിലെ ചിത്രീകരണം നടത്തുന്നതാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന പരമ്പരയുടെ ഷൂട്ടിങ് ആണ് വർക്കല ഓടയം പാൻട്രി റിസോർട്ടിൽ നടന്നുവന്നിരുന്നത്. വർക്കല പോലീസ് ഇടപെട്ട് പരമ്പരയുടെ ചിത്രീകരണം നിർത്തിവെപ്പിച്ചിരിക്കുകയാണ്. റിസോർട്ടിൽ നിന്നും സീരിയൽ സംഘത്തിന്റെ ക്യാമറയും മറ്റു ഉപകരണങ്ങളും പോലീസ് സീൽ ചെയ്ത് കോടതിയിൽ സമർപ്പിക്കുന്നതിന് വേണ്ടി കൊണ്ടുപോയി. പോരാത്തതിന് റിസോർട്ടിൽ സീരിയൽ സംഘങ്ങൾ ഉപയോഗിച്ചിരുന്ന മുറികളിൽ നിന്നും ഗർഭ നിരോധിത ഉറകളും ലഭിച്ചിട്ടുണ്ട്.