Connect with us

പൊതുവായ വാർത്തകൾ

ഇതിനു മുൻപുള്ള തന്റെ പിറന്നാളുകൾ എല്ലാം ഭയപ്പാടുകൾ ഉള്ളതായിരുന്നു, ഇന്നാണ് ഞാൻ സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുന്നത്

Published

on

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ ജിനു പ്രിയ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ഇതിനു മുൻപുള്ള പിറന്നാളുകൾ തനിക്ക് ഭയപ്പാട് ഉള്ളതായിരുന്നു, എന്നാൽ താൻ ഏറെ സന്തോഷിക്കുന്ന പിറന്നാൾ ആനിന്ന് എന്നാണ് ജിനു പ്രിയ പറയുന്നത്.

കഴിഞ്ഞ പിറന്നാൾ വരെ എന്റെ മുഖം FB യിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പിറന്നാളിന് മാസ്ക്കിട്ട ജന്മദിനം എന്ന പേരിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജൂൺ 16 ആകുമ്പോഴേക്കും അതേ മുഖം ദേശീയ മാധ്യമങ്ങളിൽവരെ എത്തി നിൽക്കുന്നു. ഒരു വർഷം കൊണ്ട് ജീവിതം വല്ലാതെ മാറിയിരിക്കുന്നു.

കഴിഞ്ഞ വർഷത്തെ മാനസികമായ അരക്ഷിതാവസ്ഥകളിൽ നിന്ന് ജീവിതത്തിന്റെ വർണ്ണങ്ങൾ തിരയുന്ന ഒരു കൗമാരക്കാരിയുടെ കൗതുകങ്ങളിലേക്ക് എന്റെ ചിന്തകൾ എത്തി നിൽക്കുമ്പോൾ പ്രിയയുടെ ആദ്യത്തെ ജൂൺ 16 ഒരു സന്തോഷമാവുകയാണ്. പൊതുവിൽ ജൂൺ പതിനാറുകളെ എനിക്ക് ഭയമായിരുന്നു; വയസ്സു കൂട്ടുന്ന ഒരു ദിനം എന്നതിലുപരി പ്രത്യേകതകളൊന്നും ഈ ദിവസത്തിനുളളതായി തോന്നിയിട്ടില്ല.

എന്റെ FB വാൾ ചികയുമ്പോൾ കഴിഞ്ഞു പോയ ഓരോ ജൂൺ 16 കളും ഓരോ സങ്കടങ്ങളാണെന്ന് തോന്നാറുണ്ട്… എന്നാൽ ഇക്കുറി ജിനുവിൽ നിന്ന് പ്രിയയിലേക്ക് പൂർണ്ണമായും മാറിയ ശേഷമുളള ഈ ജൻമദിനത്തിൽ ഏറിയ വയസ്സിനേക്കാൾ ആത്മവിശ്വാസത്തെയാണ് ഞാൻ കാണുന്നത്. എന്നെ ഞാനാക്കിയ എല്ലാവർക്കും, എന്നെ ഞാനായി കാണുന്ന എല്ലാവർക്കും, ഈ ഒന്നാം പിറന്നാളിന്റെ സ്നേഹമധുരം ഞാൻ സമർപ്പിക്കുന്നു

Advertisement

പൊതുവായ വാർത്തകൾ

നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്‌ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി

Published

on

നിയമ പോരാട്ടത്തിൽ മുന്നോട് കുതിക്കാൻ ഇനി പത്മ ലക്ഷ്മിയും . കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ അഭിഭാഷകയാണ് പത്മ ലക്ഷ്മി . കടന്നു വന്ന വഴികളിൽ പലപ്പോഴും ശബ്ദം നിഷേധിക്കപ്പെട്ട ഒരാൾ ആണ് പത്മ. എന്നാൽ ഇനി നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് പത്മയുടെ ലക്ഷ്യം . 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത് . അതിന്റെ അഭിമാനത്തിലാണ് പത്മയും കുടുംബവും ഇപ്പോൾ .

അഭിഭാഷകയാകുക എന്നഎന്നതായിരുന്നു പത്മയുടെ ലക്‌ഷ്യം .അതിനായി 2019 ഇൽ എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു . എൽ .എൽ . ബി അവസാന വര്ഷം ആണ് തന്റെ സ്വന്തം സത്വത്തെക്കുറിച്ചു മാതാപിതാക്കളോട് പറയുന്നത് . കേൾക്കുമ്പോൾ അവര്ക് അതൊരു ബുദ്ധിമുട്ട് ആയാലോ എന്നൊരു ഭയം പത്മയെ അലട്ടിയിരുന്നു . എന്നാൽ എന്ത് കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടതെന്ന് എന്നാണു അച്ഛനും അമ്മയും പറഞ്ഞത് . അച്ഛൻ മോഹന കുമാറും ‘അമ്മ ജയയും പത്മയ്ക്ക് പൂർണ പിന്തുണ ആയിരുന്നു .

വീട്ടിൽ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹോർമോൺ ചികിത്സ ആരംഭിച്ചിരുന്നു . ചികിത്സ ചെലവുകൾക്ക് വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പൈസ കൊണ്ടായിരുന്നു ചിലവുകൾ നോക്കിയിരുന്നത് . ബാർ കൗൺസിൽ ഓഫ് കേരളം ഉൾപ്പടെ കൂടെ നിന്ന എല്ലാവര്ക്കും പത്മ ലക്ഷ്മി നന്ദി പറയുന്നു . കൂടാതെ പത്മാലക്ഷ്മിക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ട് മന്ത്രി പി . രാജീവ് ഫേസ്ബുക്കിലും കുറിച്ചു .ട്രാൻസ്‍ജിൻഡർ വിഭാഗത്തിൽ നിന്ന് ഇനിയും നിരവധി പേര് ഈ രംഗത്തേക്ക് കടന്നു വരണമെന്നും അവർക്ക് വേണ്ട എല്ലാ പുസ്തകങ്ങളും തന്റെ പക്കൽ നിന്ന് നൽകാൻ റെഡി ആണെന്നും പത്മ പറഞ്ഞു .

Continue Reading

Latest News

Trending