ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന നടിയാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും ചാര്മിളക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ ചാര്‍മിള മോഹന്‍ലാലിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. തനിക്കു കൂടുതൽ സിനിമകൾ ലഭിക്കാൻ കാരണക്കാരന്‍ മോഹന്‍ലാല്‍ ആണെന്നാണ് ചാര്‍മിള പറുന്നത്. താന്‍ സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് തീരെ താല്‍പര്യമില്ലായിരുന്നുo തന്റെ സമ്മര്‍ദ്ദത്തിന് ഒടുവിലാണ് അച്ഛന്‍ സമ്മതിച്ചതെന്നും തരാം പറയുന്നു. പോര്ട്ട്ഫോളിയോ നിർമിക്കാൻ നല്ല ചിത്രങ്ങളില്ലായിരുന്ന തന്റെ അച്ഛനോട് ലാലേട്ടൻ നല്ല ഫോട്ടോകള്‍ എടുത്തു വച്ചാല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ട എന്നായിരുന്നു അച്ഛന്റെ മറുപടി.
എന്നാല്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചു. ഉണ്ടെന്ന് താന്‍ പറഞ്ഞപ്പോൾ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാതെ വരാന്‍ പറഞ്ഞു. ആ ദിവസം മോഹന്‍ലാല്‍ സര്‍ സ്വയം ക്യാമറയെടുത്തു വന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില്‍ വച്ച് തന്റെ ഫോട്ടോയെടുത്തെന്നും ആ ഫോട്ടോകള്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും കൊടുത്തുവെന്നും അങ്ങനെ താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുവെന്നുമാണ് ചാര്മിള പറയുന്നത്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും മോഹന്‍ലാല്‍ തന്നെ സഹായിക്കുകയായിരുന്നു എന്നും തരാം പറയുന്നു.
ആ സമയത്ത് പോട്ട്ഫോളിയോ ചെയ്യാന്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരo ഒക്കെയായിരുന്നു ചെലുവ്. അതുപോലെതന്നെ തനിക്ക് മലയാളം അറിയാത്തതിനാല്‍ പല സീനുകളും പഠിക്കാന്‍ മോഹന്‍ലാല്‍ ക്ഷമയോടെ സമയം തന്നുവെന്നും ചാര്‍മിള കൂട്ടിച്ചേർക്കുന്നു.
