ഹോട്ടലിൽ ഉണ്ടായിരുന്ന പഴങ്കഞ്ഞിയും മീന്‍കറിയുമെടുത്ത് കഴിച്ച ശേഷം ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഹോം തിയേറ്ററുമായാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞു കൊല്ലത്ത് കോട്ടുക്കല്‍ ജംഗ്ഷന് സമീപം ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യു.പി. സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അഖില ഹോട്ടലിലാണ് മോഷണം നടന്നത്. അമ്പിളി എന്ന സ്ത്രീയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഹോട്ടൽ.ഹോട്ടലിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ ഹോട്ടലിന് അകത്ത് കടന്നത്.
അകത്ത് കയറിയ മോഷ്ടാക്കള്‍ ഹോട്ടലിൽ ഉണ്ടായിരുന്ന പഴങ്കഞ്ഞിയും മീന്‍കറിയുമെടുത്ത് കഴിച്ച ശേഷം ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഹോം തിയേറ്ററുമായാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞതെന്ന് ഹോട്ടലുടമ അമ്പിളി പാട്രയുന്നു. ഹോട്ടലിലെ മേശയും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.സംഭവത്തില്‍ ഹോട്ടലുടമ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. സിസിടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ ഹോട്ടലിനു സമീപത്തു നിന്ന് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
