പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വിൻസി അലോഷ്യസ്‍. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സുപരിചിതയാവുന്നത്. ഷോ യിലെ മറ്റ് മത്സരാർത്ഥികളിൽ നിന്ന് വിൻസിയെ വേറിട്ട് നിർത്തിയത് വിൻസിയുടെ അഭിനയ മൂഹൂർത്തങ്ങൾ തന്നെയായിരുന്നു.

 

ഇപ്പോൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുന്ന വിൻസി തന്റെ ജീവിതത്തിൽ സംഭവിച്ച ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ്. എറണാകുളത്ത് പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാർ ഒരിക്കലും ആ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. ബ്രേക്ക് അപ്പ് അല്ലാതെ മറ്റ് മാർ​ഗ്മില്ലായിരുന്നു.

ഞങ്ങൾ രണ്ട് മതക്കാരായിരുന്നു.അതുകൊണ്ട് ആ ബന്ധം ഒഴിവാക്കേണ്ടി വന്നു. അപ്പോൾ എന്റെ അടുത്ത സുഹൃത്ത് മരണപ്പെടുകയുണ്ടായി. രണ്ട് വിഷയമവും താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഡിപ്രഷൻ സ്റ്റേജിലേക്ക് പോകുന്ന അവസ്ഥ വരെയായി. സുഹൃത്തുക്കൾക്കിടയിൽ പ്രണയതകർച്ച കാരണം ഒറ്റപ്പെട്ടുപോയി.

തേപ്പുകാരി എന്ന വിളിപ്പേരും കിട്ടി. ആരും ഇല്ലാത്തവളെപ്പോലെ ഒരു വർഷം കഴിയേണ്ടി വന്നു . ഈ അവസ്ഥ പറഞ്ഞറിയിക്കുന്നതിലും ഭീകരമായിരുന്നു . വിൻസി പറയുന്നു. ഇപ്പോൾ സോളമന്റെ തേനീച്ചകൾ എന്ന പുതിയ ചിത്രമാണ് വിൻസിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.