നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഫ്‌ലാറ്റിൽ വെച്ച്‌നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ തനിക്കെതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് താരം രംഗത്തെത്തി.എന്നാൽ  ആരാധകർക്കിടയിൽ  ആശയക്കുഴപ്പം  വിജയ്  ബാബു ഇനി  അമ്മയിൽ  ഉണ്ടാകുമോ  എന്നാണ്…. ദിലീപിനെ  പുറത്താക്കിയപ്പോൾ  ഇനി  വിജയ്‍യും  പുറത്താക്കുമോ  എന്നാണ്.

എന്നാൽ ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിർമാണ രം​ഗത്തും അഭിനയ രം​ഗത്തും തിളങ്ങിയ വ്യക്തിയാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു.  പുതിയ സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് കേസ്….എന്നാൽ സിനിമയിൽ കൃത്യമായി ഓഡീഷന് വന്നതിന് ശേഷം അഭിനയിക്കുകയാണ് ചെയ്തത്. പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീൻ ഷോട്ടുകളും കൈവശമുണ്ട്. ഒന്നര വർഷത്തോളം മെസേജ് അയക്കാതിരുന്ന കുട്ടി തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം താരം നിഷേധിച്ചു.