കൊല്ലം അഞ്ചൽ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ബസുകയിൽ സ്ഥിരാമായി മോഷണം നടത്തുന്ന 2 യുവതികളെ കഴിഞ്ഞ ദിവസം നാട്ടുകാർ കയ്യോടെ പൊക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചു .മോഷ്ടാക്കളിൽ ഒരാൾ ഗര്ഭിണിയുമാണ് . കൊല്ലം ശക്തികുളങ്ങര സ്വദേശിനി ജെസ്സിയാണ് ഇരുവരെയും പിടികൂടാൻ കാരണമായത് .കുളത്തൂപ്പുഴ വേണാട് ബേസിൽ കയറിയ ജെസ്സി ഗർഭിണിയായ സ്ത്രീ കുറെ നേരമായി നിൽക്കുന്നത് കണ്ടു . ഇവരോട് താൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ ഉള്ളതാണെന്നും അതുകൊണ്ട് താൻ ഇരിക്കുന്നിടത് ഇരുന്നോ എന്നും പറഞ്ഞു . അപ്പോൾ ആണ് തന്റെ മാലയുടെ കൊളുത്ത് ഊരിക്കിടക്കുന്നതായി ജെസ്സിയോട് അടുത്ത ഉണ്ടായിരുന്ന സ്ത്രീ പറയുന്നത് .

രണ്ടു യുവതികളെയും കയ്യോടെ പൊക്കിയ നാട്ടുകാർ കൊല്ലം ഏരൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു . ഇരുവരും തമിഴ് സ്ത്രീകൾ ആണ് . സ്റ്റേഷനിൽ എത്തിയ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു . ആയൂർ മുതൽ ഗർഭിണിയായ സ്ത്രീ ബസിൽ നിൽക്കുകയായിരുന്നു . അങ്ങനെ സഹതാപം തോന്നിയാണ് അടുത്ത സ്റ്റോപ്പിൽ താൻ ഇറങ്ങുമെന്നും അതുകൊണ്ട് ഇവിടെ ഇരുന്നോളാൻ ജെസ്സി പറഞ്ഞത് .

പ്രതികളെ പിടികൂടിയ ജെസ്സി

സ്റ്റേഷനിൽ എത്തിയതോടെ യുവതികൾ വലിയ കരച്ചിലും നിലവിളിയും ഒക്കെ ആയി . ഇനി മേലാൽ ഇതാവർത്തിക്കില്ല എന്ന് പറഞ്ഞായിരുന്നു ഇരുവരും കരച്ചിൽ .