മലയാളസിനിമയിലെ അതുല്യ ഹാസ്യ പ്രതിഭയാണ്  നടൻ ഇന്നസെന്റ്, ഇപ്പോൾ താരം ‘ഗജകേസരി യോഗം’ എന്ന ചിത്രത്തിലെ രസകരമായ സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ സംഭവം പി ജി വിശ്വംഭരൻ  സാറിന്റെ സെറ്റിൽ വെച്ചായിരുന്നു.  അദ്ദേഹം സംവിധാനം ചെയ്യ്ത ചിത്രം ഗജകേസരി യോഗം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്ന്, എന്നാൽ അതിൽ ഒരാൾ ഷൂട്ടിങ്ങിനിടയിൽ കയറി വന്നപ്പോൾ അദ്ദേഹം അയാളെ പിടിച്ചു മാറ്റാൻ പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ മാറി നിൽക്കാൻ പറഞ്ഞു. അയാൾ മാറി നിന്നു. അയാളുടെ കയ്യിൽ ഒരു കാശിന്റെ ബാഗ് ഒക്കെ ഉണ്ട്. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും ഷോട്ട് എടുത്തു. അതിനിടയിലും വന്നു നിന്നു,അയാളെ വീണ്ടും മാറ്റി നിർത്തി. അയാൾ അന്നേരം ചോദിക്കുന്നുണ്ട് എന്താണ് ഞാൻ ഇവിടെ നിന്നാലുള്ള കുഴപ്പം. പിന്നീട് അയാൾ  വിശ്വഭരൻ സാറിനോട് പറഞ്ഞു സാറിന്റെ കൂടെ നിന്ന  ഫോട്ടോ എടുക്കണമെന്നു.പിന്നീട് കുറച്ചു കഴിഞ്ഞും അയാൾ അതാവർത്തിച്ചു.
സാർ അതിനു ശേഷം ഒരുങ്ങി അയാളോടൊപ്പം ഫോട്ടോ എടുക്കാൻ ചെന്ന് എന്നാൽ അയാൾ തന്റെ ബാഗ് തുറന്നു എന്നിട്ട് കൈ ക്യാമറ പോലെ പിടിച്ച് ഡയറക്ടറുടെ മുഖത്തേക്ക് കാണിച്ചിട്ട് ഒന്ന് ചിരിച്ചേ ഒന്ന് ചിരിച്ചെന്ന്,അയാളുടെ കൈയിൽ ബാഗ് ഒന്നുമില്ലായിരുന്നു, സാറിനെ ഇത് കണ്ട പ്രാന്തായി മാറി. എന്നിട്ടു പറഞ്ഞു അവനെ ഓടിക്കെടാ ഈ പരിസരത്തു ഇനിയും കാണരുത് അദ്ദേഹം അലറി, പിന്നീടാണ് അറിയുന്നത് അയാൾ ഒരു പ്രാന്തൻ ആണെന്ന്, അയാൾ പ്രാന്താശുപത്രീയിൽ നിന്നും ഇറങ്ങി വന്നതാണ് ഇന്നസെന്റ് ഹാസ്യത്തിൽ പറഞ്ഞു ചിരിച്ചു.