മലയാള സിനിമയിൽ ദേശിയവാർഡ് നേടിയ നടി എന്ന് മുഴങ്ങി കേട്ട നടിയാണ് സുരഭിലക്ഷ്മി. മിന്നാമിനുങ്ങ് എന്ന  ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ദേശീയവാർഡ് ലഭിച്ചത്. അവാർഡിന് ശേഷം  പിന്നീട് മലയാളസിനിമയിലെ മുൻനിര നായികമാരുടെ കൂടെ എത്താൻ സുരഭിക്കു സാധ്യം ആയത. നാടകത്തിൽ നിന്നും മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കുംഎത്തിയ പ്രതിഭയാണ്  സുരഭി. തന്റെ കഴിവും പ്രയത്നവും ഉപയോഗിച്ചാണ് താരം ഈ നിലയിൽ എത്തപ്പെട്ടത്. സുരഭിയുടെ അവസാനം ഇറങ്ങിയ സിനിമ കുറുപ്പ്.ഇപ്പോൾ താരം തന്റെ സിനിമയിലെ വിശേഷങ്ങളും സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയ യാണ് ബി​ഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.

ഒരു പൊതുപരുപാടിക്കിടയിൽ അസഭ്യചോദ്യവുമായി എത്തിയ യുവാവിനെ തല്ലിയ കഥ താരം തുറന്നു പറഞ്ഞു. പൊതുപരിപാടിക്കിടെ യുവാവിനെ തല്ലിയെന്ന വൈറൽ‌ സംഭവത്തിന് പിന്നിലെ സത്യാവസ്ഥയും സുരഭി തുറന്ന് പറഞ്ഞു. ‘ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വച്ച് തല്ലി എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സെറ്റിൽ വെച്ച് അല്ല. ഗുൽമോർ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം നടന്നത്. ഞാൻ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ വന്നു എന്നോട് ചോദിച്ചതാണ് എനിക്ക് പ്രകോപനം ഉണ്ടായത് .

ഗുൽമോഹർ എന്ന ചിത്രത്തിന് വേണ്ടി നിങ്ങൾ എത്രപേർക്ക് കിടന്നു കൊടുക്കേണ്ടി വന്നു എന്ന ചോദ്യത്തിന് ഞാൻ തല്ലിയ ശേഷമാണ് മറുപടി കൊടുത്ത്. അപ്പോൾ അവിടെ ഉള്ള പയ്യന്മാർ എല്ലവരും കൂടി സുരഭിയോട് അവൻ എന്തോ മോശമായി പറഞ്ഞു .അവിടെ വന്നവർ പിന്നീട് കൂട്ടത്തല്ല് ആയിരുന്നു. ഒരിക്കലും ഒരു പെണ്ണിനോടും ഇങ്ങനെ പറയരുതെന്ന് എന്ന തിരിച്ചറിവ് ആയിരുന്നു പിന്നീട് അടികൊടുത്തു പ്രതികരിക്കനുള്ള തന്റേടം പിന്നീട് കയ്യ് വന്നത്. ഒരു സ്വതന്ത്ര ചിന്തഗതിക്കാരിയാണ് ഞാൻ സുരഭി കൂട്ടി  ചേർത്ത് .