സീരിയൽ നടി എന്നതിൽ ഉപരി സരിത എസ് നായർക്കും ബിജു രാധാകൃഷ്‌ണനുമൊപ്പം സോളാർ കേസിൽ അറസ്റിലായതോടുകൂടി കുപ്രസിദ്ധി ആർജിച്ച നടി  കൂടിയാണ് ശാലു മേനോൻ.കേസിൽ 49 ദിവസത്തോളമായിരുന്നു നടി ജയിലിൽ കിടന്നത്. അപ്രതീക്ഷിതമായി സംഭവിച്ച അറസ്റ്റും ജയിൽ ജീവിതവും ജീവിതത്തിൽ തന്നെ കൂടുതൽ കരുത്തയായക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് നടി ശാലൂ മേനോൻ.

എന്നാൽ ജയിലിൽ നിന്നിറങ്ങിയപ്പോൾ ആൾകാർ എന്നോട് എങ്ങനെ പെരുമാറുമെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. എന്നാൽ എന്നെ അറിയാവുന്നവർ എന്നോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്.ഇതെനിക്ക് തന്ന ധൈര്യം ചെറുതല്ല.ജയിലിൽ നിന്ന് വന്നപാടെയാണ് വിവാഹം കഴിച്ചത്.14 വർഷത്തോളം പരിചയം ഉള്ളയാളായിരുന്നു. മുൻപേ വന്ന വിവാഹാലോചനയായിരുന്നു അന്ന് പക്ഷേ പ്രായം ആകാത്തത് കൊണ്ട് മാറ്റി വെച്ചു. ജയിൽ പോയി വന്നപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു. എന്നാൽ ജയിലിലൊക്കെ പോയതിനാൽ ആര് വരും എന്നൊക്കെ ആശങ്കയുണ്ടായി.

അങ്ങനെയുള്ള ചർച്ചകൾക്കിടയിലാണ് സജിയുടെ  പ്രൊപ്പോസൽ വരുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. എന്നാൽ വിവാഹം കഴിക്കേണ്ടെന്ന് പിന്നീട് തോന്നി. അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹ ബന്ധം വേർപിരിയാനുള്ള നടപടികൾ നടക്കുകയാണ്. കോടതി കയറി എനിക്ക് ശീലമായല്ലോ.കേസ് കോടതിയിൽ നടക്കുകയാണ്. എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്. ഒരു കേസ് ഉണ്ടായിരുന്നത് കഴിഞ്ഞു. നമ്മുക്ക് അനുകൂലമായിരുന്നു. വീടുമായി ബന്ധപ്പെട്ടൊരു കേസ് ഉണ്ട്. അതും മാറി. ഇനിയൊരു കേസാണ് ഉള്ളത്. അതിലും വിധി അനുകൂലമാകുമെന്ന് വിശ്വാസമുണ്ട്  ശാലു മേനോൻ പറയുന്നു.