സിനിമ വാർത്തകൾ
ഇന്ത്യയിലെ മറ്റൊരു നടനും കിട്ടിയിട്ടില്ലാത്ത ഭാഗ്യമാണ് മമ്മൂട്ടിക്ക് ലഭിച്ചത്

അഭിനയത്തിൽ അൻപത് ആണ്ട് തികയുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഷാജി കൈലാസ്, ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ,കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. .
മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു.മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല… മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു
സിനിമ വാർത്തകൾ
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!

മലയാള സിനിമയിൽ എന്റർടൈനിംഗ് ആയ ഒരു ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തോട് കൂടിയാണ് റിമി ഗാന രംഗത്തു എത്തിയത്, ആ ഗാനം ഫേമസ് ആയതോട് കൂടി റിമി എന്ന ഗായികയും ഫേമസ് ആകുകയും ചെയ്യ്തു . പിന്നീട് നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്യ്തിരുന്നു ഗായിക. ഒരു ഗായിക മാത്രമല്ല ഒരു അവതാരികയും, നടിയും കൂടിയാണ് റിമി ടോമി. ജയറാം നായകനായ ‘തിങ്കൾ മുതൽ വെള്ളി വരെ’എന്ന ചിത്രത്തിൽ നായികയായും റിമി അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പപ്പയുടെ മരണ കാര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
തന്റെ കുട്ടിക്കാലത്തു തന്നെ പപ്പ മരിച്ചിരുന്നു, തന്റെ പപ്പ പൊതുവെ സംസാരിക്കാത്ത പൃകൃതം ആയിരുന്നു എന്നാൽ തനിക്കു അമ്മയുടെ സ്വാഭാവം ആണെന്നും റിമി പറയുന്നു. പപ്പയുടെ സ്വാഭവം തന്റെ സഹോദരനും മറ്റുമാണ് കിട്ടിയിരിക്കുന്നത്. തന്റെ പപ്പ മരിക്കാൻ കാരണം അറിയാമോ എന്ന് ചോദിച്ചുകൊണ്ട് തനിക്കു ഒരിക്കൽ ഫോണിൽ ഒരു മെസ്സജ് വന്നിരുന്നു അതിങ്ങനെയാണ് നിങ്ങൾ അന്യമതത്തിൽ ആചാരങ്ങളിൽ വിശ്വസിച്ചില്ലേ അതുകൊണ്ടാണ്ന്ന് ഞാൻ അന്യ മതത്തിൽ വിശ്വസിച്ചത് കൊണ്ട് എന്റെ പപ്പ മരിക്കുമോ റിമി പറയുന്നു ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്നും റിമി ചോദിക്കുന്നു.
എന്റെ പപ്പ മരിക്കുമ്പോൾ 57 വയസായിരുന്നു അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു. അതിനു എന്തെകയാണ് ഇങ്ങനെ മനുഷ്യർ പറയുന്നത് ഒരു അന്യമതാചാരങ്ങൾ വിശ്വസിച്ചാൽ എന്റെ പപ്പ മരിക്കാൻ കാരണം ആകുമോ റിമി ചോദിക്കുന്നു. എന്റെ വളർച്ച കാണാൻ എന്റെ പപ്പ ഇല്ല എന്നുള്ള വിഷമം ആണ് എനിക്കുള്ളത റിമി പറയുന്നു.
-
ബിഗ് ബോസ് സീസൺ 43 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ4 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ7 days ago
മമ്മൂട്ടിയുമായുള്ള സ്റ്റണ്ടിൽ വില്ലന് സംഭവിച്ചത് കണ്ടു സെറ്റ് ആകെ നടുങ്ങി പീറ്റർ ഹെയ്ൻ!!
-
സിനിമ വാർത്തകൾ7 days ago
അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചു ഷീല!!
-
സിനിമ വാർത്തകൾ3 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ3 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!