ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താനുള്ള അവസരമാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാൽ അത് ഓരോരുത്തരും അവരുടെ നടക്കാതെ പോയ പ്രണയങ്ങളെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തമായ സംസാരത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ് നടന്‍ റോണ്‍സന്‍. താൻ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ പോയതിനെ പറ്റിയുള്ള കഥയാണ് താരം ഇവിടെ പറഞ്ഞത്. അത് മാത്രമല്ല ബിഗ് ബോസ് വീടിനുള്ളിൽ ചിലർ തന്നെ കോഴിയെന്ന് വിളിച്ചതിനെ പറ്റിയും അതോടെ മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും നടൻ വെളിപ്പെടുത്തുന്നു.

താൻ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡാന്‍സും പാട്ടുമൊക്കെയുള്ളവരെയാണ് നോക്കി വെച്ചിരുന്നത്. കാരണം നമുക്ക് ഇല്ലാത്ത കഴിവുകളൊക്കെ ഉള്ളവരെയാണല്ലോ നോക്കേണ്ടത്. അങ്ങനെയുള്ള സമയത്ത് ഒരു വ്യക്തിയെ പ്രൊപ്പോസ് ചെയ്യാം എന്ന് കരുതി. സ്ഥിരമായി എല്ലാവരും ചെയ്യാറുള്ളത് പോലെ ഒരു കടലാസില്‍ എഴുതി കൊണ്ട് പോകാന്‍ തീരുമാനിച്ചു.എന്നാൽ അതില്‍ പേര് എഴുതാന്‍ പേടിയായി കാരണം കുട്ടിയ്ക്ക് ഇഷ്ടമല്ലെങ്കില്‍ അത് ടീച്ചറുടെ അടുത്തെങ്ങാനും കൊടുത്താലോ എട്ടിന്റെ പണി കിട്ടും. അങ്ങനെ പേര് എഴുതാന്‍ പേടിച്ച് ബാക്കി എല്ലാം എഴുതി കുട്ടിയുടെ കൈയ്യില്‍ കൊണ്ട് പോയി കൊടുത്തു. ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കാം അല്ലെങ്കില്‍ കീറി കളഞ്ഞോ എന്നതായിരുന്നു പോളിസി. പക്ഷേ അവിടെയാണ് കഥയുടെ ട്വിസ്റ്റ്. ആ സ്‌കൂളില്‍ ഹൃത്വിക് റോഷന്റെ ലുക്കുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു. ഞാന്‍ എഴുതി കൊടുത്തതില്‍ പേരും ഇല്ല. അവള്‍ അതില്‍ പേരെഴുതി അവന് കൊണ്ട് പോയി കൊടുത്തു.പിന്നീട് അവരുടെ കാര്യം എല്ലാം സെറ്റായിരുന്നു. അതോടെ ഞാന്‍ ആ സംഭവം വിട്ടു. പിന്നീട് ഒരു ആത്മവിശ്വാസ കുറവ് എനിക്കുണ്ടായിട്ടുണ്ട്. എങ്ങനെയാണ് അപ്പ്രോച്ച് ചെയ്യുന്നതെന്ന് എനിക്കേ അറിയുകയുള്ളു. ഈ വീട്ടില്‍ വന്നപ്പോഴും അങ്ങനെയാണ്. എല്ലാവരുമായിട്ടും പെട്ടെന്ന് കമ്പിനിയാവും.പിന്നീട് ഈ പരിപാടി നടക്കില്ലെന്ന് തോന്നി.