നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങ്ങിനെതിരെ മുബൈയിൽ പോലീസ് കേസ് എടുക്കുകയുണ്ടായി. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസ് എടുക്കുകയിരുന്നു. താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഇതിനകം ഉണ്ടായിരുന്നു. സന്നദ്ധ സംഘടന ഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്നു പരാതിയുടെ ആടിസ്ഥാനത്തിൽ  രൺവീറിന് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ   ചെയ്യുകയാരുന്നു.

എന്നാൽ ഇപ്പോൾ  രൺവീർ സിങ് പൊലീസിന് മുൻപിൽ ഹാജരായി. ഇന്ന് രാവിലെ 7മണിയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായെന്നും പോലീസ് നടന്റെ മൊഴി രേഖപ്പെടുത്തിയെന്നും  റിപ്പോർട്ട് ചെയ്യുന്നു.ചോദ്യം ​ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിരവധി തവണ താരത്തിന് നോട്ടീസ് അയച്ചിരുന്നു. മുംബൈ ചേംബർ പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 22ന് ഹാജരാകണം എന്നായിരുന്നു നടന് നൽകിയ ആദ്യ നിർദേശം എങ്കിലും താരം  ആണ് ഹാജരായില്ല. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് ഇതിനൊക്കെ  വഴിയൊരുക്കിയത്. തന്റെ സിനിമകളേക്കുറിച്ചും ഫാഷന്‍ സങ്കല്‍പ്പങ്ങളേക്കുറിച്ചും രണ്‍വീര്‍ പറയുന്ന അഭിമുഖവും മാഗസിനില്‍ ഉണ്ട്.  താരത്തിന്റെ ചിത്രങ്ങൾ  പകർത്തിയത് ഫോട്ടോഗ്രാഫര്‍ ആഷിഷ് ഷായാണ്.