സമൂഹ്യമാധ്യമങ്ങളിൽ തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന നഗ്നചിത്രം മോർഫ് ചെയ്താണെന്ന് ബോളിവുഡ് താരം രൺവീർ സിംഗ്.ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ രൺവീർ സിംഗ് മൊഴി നൽകിയിരുന്നു.

സ്വകാര്യഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിൽ മോർഫ് ചെയ്താണെന്ന് രൺവീർ സിംഗ് മൊഴി നൽകിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ന്യൂയോർക്കിലെ ഒരു മാഗസിനു വേണ്ടിയാണ് രൺവീർ സിംഗ് ഫോട്ടോഷൂട്ട് ചെയ്തത്. ഈ ചിത്രങ്ങൾ ഇക്കഴിഞ്ഞ ജൂലായ് 21 ന് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതിനു പിന്നലെയാണ് വിവാദങ്ങൾ ഉണ്ടായത്. തുടർന്ന് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

സ്വകാര്യഭാഗങ്ങൾ ദൃശ്യമാകുന്നുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ താരം ഇൻസ്റ്റഗ്രമിന്റെ നിബന്ധനകൾ അനുസരിച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.അതിൽ ഒരിക്കലും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയില്ലെന്നുംസമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന നഗ്നചിത്രം മോർഫ് ചെയ്താണെന്നും താരം വ്യക്തമാക്കി