Connect with us

സിനിമ വാർത്തകൾ

കൊലകൊമ്പനായ ഭർത്താവിനെയും പോത്തുപോലെ വളർന്ന മൂന്ന് ആൺ മക്കളെയും തരികിടയായ അനുജനെയും വരച്ചവരയിൽ നിർത്തുന്ന തന്റേടിയായ ‘അമ്മ

Published

on

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങൾ ഒന്നാണ് മേലേപ്പറമ്പിൽ ആൺവീട്, ജയറാം നായകനായ ചിത്രത്തിൽ മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യാതാരങ്ങളും അണിനിരന്നിരുന്നു, ശോഭന ജയറാം നായികാ നായകന്മാരായി എത്തിയ ചിത്രം തിയേറ്ററുകളെ ഒന്നടങ്കം അടക്കി വന്നിരുന്നു, ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഒരു പേജിൽ വന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ‘അമ്മ വേഷം ചെയ്ത നടി മീനയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്

കൊലകൊമ്പനായ ഭർത്താവിനെയും പോത്തുപോലെ വളർന്ന മൂന്ന് ആൺ മക്കളെയും തരികിടയായ അനുജനെയും വരച്ചവരയിൽ നിർത്തുന്ന തന്റേടിയായ, എന്നാൽ സ്നേഹമയിയായ ഒരു അമ്മ. ‘മേലേപ്പറമ്പിൽ ആൺവീട്ടി’ലെ ഈ കഥാപാത്രത്തെ പോലെയൊരു അമ്മ അതിന് മുൻപോ ശേഷമോ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. 1950കളുടെ അവസാനം നാടകരംഗത്തെത്തിയ ഈ ഹരിപ്പാട്ടുകാരി ഏറെക്കാലം വിഖ്യാതമായ കലാനിലയം നാടകവേദിയുടെ പ്രധാനഅഭിനേതാവായിരുന്നു. 60കളുടെ മധ്യത്തോടെ സിനിമയിലെത്തിയ മീനയുടെ കരിയർ ഉന്നതിയിലെത്തിയത് 80കളോടെ ആയിരുന്നു. ക്രൂരയായും, സാത്വികയായും,

തമാശക്കാരിയായുമെല്ലാം അവർ നിറഞ്ഞാടി. സാമ്പത്തികപ്രതിസന്ധി കാരണം തന്റെആദ്യചിത്രമായ ‘കുറുക്കന്റെ കല്യാണ’ത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന ഘട്ടത്തിൽ ആരുമറിയാതെ നിർമ്മാതാവിന് പണംനൽകിസഹായിച്ച മീനയുടെ സന്മനസ്സും ജയറാം പടിക്കൽ എന്ന നാടിനെ വിറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ നിസ്സാരമായി കളിയാക്കിയ നർമ്മബോധവും സത്യൻ അന്തിക്കാട് ഒരിക്കൽ എഴുതിയിട്ടുണ്ട്. രാജസേനൻ, സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ അവിഭാജ്യഘടകമായിരുന്ന മീനയുടെ മാസ്റ്റർപീസ് ‘മേലേപ്പറമ്പിൽ ആൺവീടി’ലെ ഭാനുമതിയമ്മയാണ്. 1997ൽ ‘അഞ്ചരക്കല്യാണ’മെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അമ്പത്താറാം വയസ്സിൽ തീർത്തും അപ്രതീക്ഷിതമായി ആയിരുന്നു മീനയുടെ അന്ത്യം. മനോഹരമാക്കാമായിരുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിവെച്ച് എന്നാണ് പോസ്റ്റിൽ പറയുന്നത്

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending