കുട്ടികൾക്ക് നേരേ നഗ്‌നത പ്രദർശനം നടത്തിയതിന്റെ പേരിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ ഇന്നലെ പോസ്കോ കേസ് ചാർജ് ചെയ്യ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസ൦ തൃശൂർ അയ്യന്തോളിൽ വെച്ചായിരുന്നു നടന്റെ അറസ്റ്റ് പോലീസ്  രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്‌ എൻ പാർക്കിനു സമീപം 11 ഉം 5 ഉം വയസുള്ള രണ്ടു കുട്ടികളോട് അശ്ളീല ആംഗ്യം  കാണിച്ചു എന്നാണ് പരാതി. പാർക്കിനു സമീപം എത്തി കുട്ടികളോട് നഗ്‌നത പ്രദർശനവും നടത്തിയിരുന്നു അതിനു ശേഷം കാറിൽ കയറി പോകുവായിരുന്നു. കുട്ടികൾ ഈ വിവരം മാതാപിതാക്കളെ അറിയിക്കുയും തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയും ചെയ്യ്തു.


പരാതിയെ പിന്തുടർന്നു പോലീസ് എല്ലാം സി സി ടി വി ക്യാമറ കളും പുനഃപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നുകറുത്ത ഒരു സഫാരി കാർ ആണേ പ്രതിയുടെ എന്നുതിരിച്ചറിഞ്ഞു. കാറിന്റെ  നമ്പറും കണ്ടത്തി അതോടു പ്രതി നടൻ ശ്രീജിത്ത് രാവിയാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് നടൻ തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്യ്തു. തന്റെ ഹോബിയാണ് ഇതെന്നും നടൻ വ്യക്തമാക്കി.

നേരത്തെയും സമാന കേസിൽ പ്രതിയായിട്ടുണ്ടെന്നും പറയുന്നു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചു ആ കേസ് തേച്ചുമാച്ചു കളഞ്ഞു. അതോടൊപ്പം സിനിമാ സംഘടനകളും ഈ കേസ് കണ്ടില്ലെന്നു നടിച്ചു അതിനാൽ വീണ്ടും സിനിമയിൽ സജീവമായി തുടർന്നിരുന്നു. വിഗ്ഗ് വെച്ച രീതിയിൽ ആളെ തിരിച്ചറിയാത്ത കുതന്ത്രങ്ങളും ഇയാൾ നടത്തിയിട്ടുണ്ടെന്നും പറയുന്നു. തനിക്കു ഇത് മാനസിക വൈകൃതം ആണെന്നും മരുന്ന് കഴിക്കത്തതുകൊണ്ടു സംഭവിച്ചതാണെന്നും നടൻ പറയുന്നു, എന്തായാലും  ഈ കേസിൽ നിന്നും രക്ഷപ്പെടുമോ എന്ന് സംശയം ആണ്.