ഒരുകാലത്തു പത്മരാജൻ സിനിമകൾ പ്രേക്ഷകർ ഏറെ ആക്മഷയോടു കാത്തിരിക്കുന്നതായിരുന്നു, അങ്ങനെ ഉള്ള ഒരു സിനിമയാണ്  മോഹൻലാൽ അഭിനയിച്ച ‘നമുക്ക് പാർക്കാം മുന്തിരിത്തോപ്പ്’. അതിലെ മോഹൻലാൽ ശാരിയോട് പറയുന്ന ഡയലോഗ് ഇന്നും പ്രേഷകർക്കു ഉൾവിളി നൽകുന്നുണ്ടന്നു മണിയൻപിള്ള രാജു മോഹൻലാലിനോട് പറയുന്നു , കൈരളി ചാനലിന്റെ അഭിമുഖ്ത്തിൽ ആയിരുന്നു പത്മരാജനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ഇരുവരും സംസാരിച്ചത്.

അതുപോലെ മോഹൻലാൽ പറയുന്നു ഇന്നും തന്റെ സിനിമ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ചിത്രം തന്നെയാണ് ‘നമ്മൾക്ക് പാർക്കാം  മുന്തിരി തോപ്പ്’.അതുപോലെ അദ്ദേഹത്തെ കുറിച്ച് മോഹൻലാൽ പറയുന്നത് വളരെയധികം നല്ല സൗഹൃദം പങ്കിട്ടുണ്ടായിരുന്നു ഞങ്ങൾ , നിരവധി സിനിമകൾ പത്മരാജനുമായി ചെയ്യ്തിട്ടുണ്ട്, അദ്ദേഹം സാഹത്യത്തിനും, സിനിമക്ക് വേണ്ടി നിരവധി സംഭാവനകൾ ചെയ്യ്തിട്ടുണ്ട് .

അഭിമുഖ്ത്തിൽ പത്മരാജന്റെ മകനും പറയുന്നു, അച്ഛൻ  സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന രീതിയിൽ തന്നെ ലാലേട്ടനും ആ ഡയലോഗുകൾ പറയുമായിരുന്നു, അത് ലാലേട്ടൻ തന്നെ ഇതിനു മുൻപ്  പറഞ്ഞിട്ടുണ്ട് , ആദ്യമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രം പത്മരാജന്റെ ‘കരീലക്കാറ്റു പോലെ’ ആയിരുന്നു. പിന്നീട് നിരവധി പത്മരാജൻ  ചിത്രങ്ങളിൽ മോഹൻലാൽ  അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീല കാറ്റുപോലെ എന്ന ചിത്രത്തിൽ പത്മരാജൻ പറഞ്ഞു കൊടുത്ത അതെ സീൻ ജീവിച്ചു കാണിച്ചു കൊടുത്തിരുന്നു മോഹൻലാൽ. ജന്മനാ അഭിനേതാവായ ഒരാൾക്ക് മാത്രമേ ആ സീൻ ചെയ്യാൻ പറയുകയുള്ളൂ ആ സീൻ ഇതായിരുന്നു ,മോഹൻലാൽ കേസ് അന്വേഷണം കഴിഞ്ഞു അനിയൻ റഹുമാനമായി സംസാരിക്കുന്ന സീൻ, ആ ഒരു ഒറ്റ സീൻ മാത്രം മതി മോഹൻലാലിന്റെ അഭിനയ മുഹൂർത്തം മനസിലാകുന്നതിന്.