‘നല്ല സമയം’ എന്ന ചിത്രത്തിന്റെ പേരിലുള്ള കേസ് ഈ അടുത്തിടക്ക് ആയിരുന്നു പിൻവലിച്ചത്, ഒമർ ലുലു ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്യ്തത്.മാരക ലഹരി വസ്തുവായ  എം ഡി എം എ ഉപയോഗിക്കുന്ന ദൃശ്യങ്ങളും, അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണ ശൈലിയും ചിത്രത്തിൽ ഉണ്ട് എന്നുള്ള പേരിൽ ആയിരുന്നു എക്‌സൈസ് ഡിപ്പാർട്ട്മെന്റെ കേസ് ചാർജ് ചെയ്യ്തിരുന്നത്. പിന്നീട് ചിത്രം ഡിസംബർ 31  നെ ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയും ചെയ്യ്തിരുന്നു.

ഇങ്ങനെ കേസ് എടുക്കാൻ നോക്കി കഴിഞ്ഞാൽ മിക്ക സിനിമകളിലും കേസ് എടുക്കാൻ മാത്രമേ കഴിയൂ. പല സിനിമകള്ക്കും അത് ബാധകവും ആണ് പല സിനിമകൾക്കും കേസ് എടുക്കണം, അതിനു ഉദാഹരണം ആണ് മോഹൻലാൽ അഭിനയിക്കുന്ന സാഗർ ഏലിയാസ് ജാക്കി, അതിൽ കള്ളക്കടത്തു ആണ് കാണിക്കുന്നത്.

അതിനെതിരെ കേസ് എടുക്കണ്ടേ. സിനിമയെ സിനിമയായി കണ്ടാല്‍ മാത്രമേ നമുക്ക് എന്റര്‍ടെയ്ന്‍ ചെയ്ത് പോകാന്‍ പറ്റൂള്ളു,എന്നാണ് ഒമര്‍ ലുലു പറയുന്നത്. അങ്ങനെയാണെങ്കില്‍ പൊലീസുകാര്‍ അതിനെതിരെ കേസ് എടുക്കണ്ടേ, നായകന്റെ അമ്മയെ കൊന്നു അല്ലെങ്കില്‍ പെങ്ങളെ കൊന്നു പിന്നെ നായകന്‍ തിരിച്ചു കൊല്ലുന്നു. ഒമർ ലുലു പറയുന്നു ,അതേസമയം, മാര്‍ച്ച് 20ന് ആണ് നല്ല സമയം സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുക