മോഹൻ ലാൽ , ബി ഉണികൃഷ്‍ണൻ കൂട്ട് കെട്ടിൽ ഉടലെടുത്ത സിനിമ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയിൽ ആറാടിയ മോഹൻലാൽ ആരാധകനാണു സന്തോഷ് വർക്കി. എന്നാൽ മോഹൻലാൽ തെരഞെടുക്കുന്ന കഥയും,സംവിധയകരെയും കുറിച്ചു സന്തോഷ് ഫേസ് ബൂക്കിലൂടെ വിമർശനം ചെയ്യ്തിരുന്നു. മോഹൻലാലിൻറെ കൂടെ നിൽക്കുന്നവർ അദ്ദേഹത്തെ ചതിക്കുന്നു എന്നാണ് സന്തോഷിന്റെ പ്രതികരണം എന്നാൽ ഇപ്പോൾ തന്റെ ആരോപണങ്ങളിൽ വിശദീകരണം പറയുകയാണ് സന്തോഷ് .

ഞാന്‍ ഒരിക്കലും മോഹന്‍ലാലിന് എതിരല്ല. അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ക്കാണ് എതിര്. പുള്ളി ഒരുപാട് പേരെ വിശ്വസിക്കുകയാണ്. അവരൊക്കെ പുള്ളിയെ ചതിക്കുന്നപോലെ തോന്നുന്നു. ആറാട്ട് വലിയൊരു ഹിറ്റാണെന്നാണ് ലാലേട്ടന്‍ പറയുന്നത്. കളക്ഷന്‍ നേടിയെങ്കിലും അതൊരു ഹിറ്റാണെന്ന് പറയാന്‍ പറ്റില്ല. തെറ്റായ ഇന്‍ഫര്‍മേഷനാണ് പുള്ളിക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ഞാന്‍ പുള്ളിയുടെ ഒരു വെല്‍വിഷര്‍ മാത്രമാണ്. എനിക്ക് പുള്ളിയോട് യാതൊരു ദേഷ്യവുമില്ല. സന്തോഷ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.അദ്ദേഹത്തെ പല സംവിധയകർക്കും കാണാൻ കഴിയുന്നില്ല. പുള്ളിക്ക് ചുറ്റും ശത്രുക്കൾ ഉണ്ട്. ശ്രീനിവാസൻ പറഞ്ഞത് ശരിയാണ് സന്തോഷ് പറയുന്നു.

മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നു. എന്തിനാണ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചു. ലാല്‍ സാര്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. എനിക്ക് മനസിലാകുന്നില്ല ലാലേട്ടന്‍ എന്തിനാണ് ബി. ഉണ്ണികൃഷ്ണന്റേയും മേജര്‍ രവിയുടേയും പടങ്ങള്‍ ഫ്ലോപ്പായിട്ട് വീണ്ടും വീണ്ടും ചെയ്യുന്നതെന്ന്. എത്രയോ യുവസംവിധായകരുണ്ട്. അവര്‍ക്ക് അവസരം കൊടുത്തൂടെ എന്നാണ് ഞാന്‍ ചോദിക്കുന്നത് സന്തോഷ് പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരുപാട് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാം സന്തോഷ് കൂട്ടിച്ചേർത്തു.