മലയാളസിനിമയിലെ നായകനായും, പ്രതിനായകനായും നിരവധി സിനിമകളിൽ അഭിനയിച്ച അതുല്യ നടൻ ആണ് സായികുമാർ. അച്ഛൻകൊട്ടാരക്കര ശ്രീധരൻ നായരുടെ പാത പിൻതുടർന്നാണ് മകൻ സായികുമാർ സിനിമ രംഗത്തു എത്തുന്നത്. ഇപ്പോൾ താരം പറയുന്നത് താൻ അഭിനയിച്ചതിൽ വെച്ച് ഏറ്റവും ശ്രെദ്ധിക്കപെട്ട വില്ലൻ വേഷം ‘കുഞ്ഞിക്കൂനൻ’എന്ന സിനിമയിലെ ഗരുഡൻ വാസുവായി ഒരു വെത്യസ്ത വേഷത്തിൽ ആയിരുന്നു താരം എത്തിയത്. ആ സിനിമയിലെ ഗെറ്റപ്പിനെക്കുറിച്ചും,സ്റ്റണ്ട് രംഗത്തെ കുറിച്ചും ആണ് സായികുമാർ പറയുന്നു.
കോസ്റ്റിയൂമിനായി ഉപയോഗിച്ച മീശ കാരണം സീന്‍ തന്നെ മാറ്റേണ്ടി വന്നു.അതേക്കുറിച്ച് സായ് കുമാര്‍ പറയുന്നതിങ്ങനെ. ഗരുഡൻ വാസുവാകാൻ ചെവിയിൽ രോമം കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന് അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു.അത് വെച്ച് കഴിഞ്ഞപ്പോൾ തന്നെ ഗരുഡൻ വാസുവായി.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍ നിന്നും മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ളത് പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു. എന്നാൽ അത് മറ്റു മീശയുമായി ഒരു മാച്ചും ഇല്ലായിരുന്നു . വെള്ളം നനഞ്ഞാൽ മീശ വേറൊരു ഷേപ്പും, വലുപ്പവും ആകും അതുകൊണ്ടു ക്ലൈമാക്‌സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു.