മലയാളസിനിമയുടെ അനുഗ്രഹീത കലാകാരൻ ആയിരുന്നു മുരളി. അദ്ദേഹത്തിന്റെ മരണം  മലയാള സിനിമയ്ക്ക് തന്നെ ഒരു തീരാനഷ്ടം ആയിരുന്നു, അദ്ദേഹത്തെ കുറിച്ച് മിക്ക നടന്മാരും പറഞ്ഞുകൊണ്ട് രംഗത്തു എത്തിയിരുന്നു , അതുപോലെ ഇപ്പോൾ നടനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിനു തന്നെ വലിയ ഇഷ്ട്ടം ആയിരുന്നു, തിരിച്ചു൦ ഒരുപാടു എനിക്ക് മതിപ്പുള്ള നടൻ തന്നെ ആയിരുന്നു അദ്ദേഹം മുകേഷ് പറയുന്നു.

ഒരിക്കൽ അദ്ദേഹ൦ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. മൊബൈൽ ഫോൺ ഇറങ്ങിയ കാലഘട്ടം. സിനിമയിലുളള നടൻമാരും നടിമാരും മൊബൈൽ ഫോണുകൾ വാങ്ങിത്തുടങ്ങി,ആ ചിത്രത്തിൽ പ്രധാന ഡയലോ​ഗ് പറയേണ്ടത് മുരളിചേട്ടനാണ്. ആശുപത്രി സീൻ ആണ്. . മുരളിചേട്ടൻ ഡയലോ​ഗ് ഹൃദ്യസ്ഥമാക്കി വന്നു. ആക്ഷൻ പറഞ്ഞ് മുരളിചേട്ടൻ ഡയലോ​ഗ് തുടങ്ങാനിരിക്കുമ്പോൾ ഒരു ബെല്ലടിക്കും. അന്ന് ഫോൺ വരുന്നത് ക്രെഡിറ്റ് ആണ്. അദ്ദേഹം ഓരോ മിനിറ്റ്  ചോദിച്ചു കൊണ്ട് പുറത്തുപോകും അങ്ങനെ എഴുതവണയോളം അദ്ദേഹത്തിന് ങ്ങനെ ഫോൺ വന്നുകൊണ്ടേയിരുന്നു.
അവസാന മുന്നറിയിപ്പ് കൊടുത്ത ശേഷം മുരളി ചേട്ടൻ വീണ്ടും അഭിനയിച്ച് തുടങ്ങി,ഡയലോ​ഗ് ഇങ്ങനെ പറഞ്ഞ് വന്നപ്പോഴേക്ക് പ്രധാനപ്പെട്ട മറ്റൊരാളുടെ ഫോൺ അടിക്കുന്നു. വൺ മിനുട്ട് അത്യാവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം പുറത്ത് പോയി. മുരളിചേട്ടൻ പൊട്ടിത്തെറിച്ച് മേക്ക് അപ്പെല്ലാം തുടച്ച് കാറിൽ കയറി പോയി. മൊബൈൽ ഫോൺ ഇല്ലാത്ത സമയത്ത് എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു ദേഷ്യപ്പെട്ടു അദ്ദേഹം സെറ്റിൽ നിന്നും പോയി മുകേഷ് പറയുന്നു. പിന്നീട് അദ്ദേഹത്തെ ഒരു വിധം സമ്മതിപ്പിച്ചു അഭിനയിപ്പിച്ചു .