ഒരു സിനിമ പൂർത്തിയാക്കുക എന്നത് ഒരു ഭ​ഗീരഥ പ്രയ്തനം തന്നെയാണ് . അതിന്റെ എല്ലാ റിസ്കുകളും ഏറ്റെടുക്കുന്നത് സംവിധായകരും നിർമ്മാതക്കളുമാണ്. പലപ്പോഴും മുൻനിരയിൽ നിൽക്കുന്ന നായികനും നായികയും ഇതിന് വിലങ്ങു തടിയാകുന്ന കാഴ്ചയുണ്ട്. പൊതുവെ ഇങ്ങനെയുള്ള പരാതികളും ഉണ്ട്. ഇപ്പോ രസകരമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സെൽവ അൻപരസൻ.

നേരത്തെ സിനിമയിൽ പ്രവർത്തിക്കുന്ന ദളിത് ആളുകൾക്കെതിരെ മീര അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു നടിയുടെ പരാമർശം. തുടർന്ന് പരാതി ഉയർന്നതോടെ കേരളത്തിലേക്ക് കടന്ന ഇവരെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യം ലഭിച്ചതോടെയാണ് മീര വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്.

ഇതിനു പിന്നാലെയാണ് നായികയുടെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു സമീപനം ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു. മീര നായികയായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ ഹോട്ടലിൽ നിന്ന് സഹായികൾക്കൊപ്പം മുങ്ങിയെന്നാണ് പരാതി. ‘പേയെ കാണോം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സെൽവ അൻപരസനാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന മീര ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂൾ കൊടൈക്കനാലിൽ നടക്കുന്നതിനിടെ ആറ് അസിസ്റ്റന്റുകൾക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനിൽ നിന്നും കടന്ന് കളഞ്ഞുവെന്നാണ് സംവിധായകന്റെ പരാതി.

ഹോട്ടൽ മുറിയിൽ നിന്ന് മീരയും സഹായികളും സാധനങ്ങൾ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയിൽ പറയുന്നുണ്ട്. രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നിൽക്കെയാണ് മീര സെറ്റിൽ നിന്നും പോയിരിക്കുന്നത്. . നേരത്തെയും നിരവധി വിവാദങ്ങളിൽ മീര ഉൾപ്പെട്ടിരുന്നു. നടന്മാരായ കമൽഹാസൻ, വിജയ്, സൂര്യ എന്നിവർക്കെതിരെ ആരോപണങ്ങളുമായി ഇവർ രംഗത്ത് എത്തിയിരുന്നു. വിജയ് തനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നെന്നും സൂര്യയ്ക്ക് സ്വർണകള്ളക്കടത്തിൽ പങ്കുണ്ടെന്നുമായിരുന്നു മീരയുടെ ആരോപണം.