പൊതുവായ വാർത്തകൾ
തന്റെ കുറവുകളെ കരുത്താക്കിയ ചങ്ങാതി, ഹൃദ്യമായ ഒരു കുറിപ്പ്

ലുലു അഹ്സാന പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നെടുന്നത്, കോറോണകാലത്ത് താൻ കണ്ട റയീസ് എന്ന അതിജീവനവ്യക്തിയെ കുറിച്ചാണ് ലുലു എഴുതിയിരിക്കുന്നത്, പതിനെഞ്ചാം വയസ്സിൽ വന്നു ചേർന്ന ഈ അവസ്ഥയിലും തന്റെ വായനകൾക്കോ എഴുത്തിനോ ബന്ധങ്ങൾക്കോ ഒരു കോട്ടവും തട്ടാതെ ഇന്നും അവൻ ജീവിച്ചു മുന്നേറുകയാണ്.ഒരുപാട് ആളുകളെ സങ്കടങ്ങൾ കേട്ടും ഒരുപാട് ആളുകൾക്ക് സഹായവുമായി ഇന്നും കർമനിരതനാണ്.
പോസ്റ്റ് വായിക്കാം, കോവിഡ് കാലം ഓൺലൈനിൽ കൊളുത്തിയിട്ട ഒരു കൂട്ടം സൗഹൃദങ്ങളെ തേടിയുള്ള യാത്ര..ശബ്ദം കേട്ട് മാത്രം ഒരുപാട് പരിചയമുള്ളവരെ കാണാൻ വല്യ ആഗ്രഹമാവും. അങ്ങനെ ഒരു യാത്ര. തന്റെ കുറവുകളെയല്ല തന്റെ കഴിവുകളിൽ ശ്രദ്ധ നൽകിയാൽ വിജയത്തിന്റെ വാതിലുകൾ നമുക്ക് മുന്നിൽ തുറക്കുമെന്ന് കാണിച്ചു തന്ന ‘ചെങ്ങായി ‘.പതിനെഞ്ചാം വയസ്സിൽ വന്നു ചേർന്ന ഈ അവസ്ഥയിലും തന്റെ വായനകൾക്കോ എഴുത്തിനോ ബന്ധങ്ങൾക്കോ ഒരു കോട്ടവും തട്ടാതെ ഇന്നും അവൻ ജീവിച്ചു മുന്നേറുകയാണ്.ഒരുപാട് ആളുകളെ സങ്കടങ്ങൾ കേട്ടും ഒരുപാട് ആളുകൾക്ക് സഹായവുമായി ഇന്നും കർമനിരതനാണ്.
അവിടെനിന്നും പോരുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് അവന്റെ ഉമ്മയുടെ മുഖമാണ്. ആരോഗ്യവും ആയുസ്സും അവനു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ്. അങ്ങനെ തളർന്നു കിടക്കുമ്പോൾ കണ്ണുനിറച്ചു അടുത്തിരിക്കാനല്ല, കണ്ണ് തുടച്ചു ഉശിരോടെ ജീവിക്കാൻ, പഠിച്ചു വളരാൻ, നിലപാടുകളെടുക്കാൻ അവർ ഇവനെ പ്രാപ്തനാക്കിയതിൽ, അവരോട് ഒരുമ്മ എന്ന നിലയിൽ അസൂയയും ഒപ്പം ബഹുമാനവും തോന്നിയ നിമിഷമായിരുന്നു അത്..
പൊതുവായ വാർത്തകൾ
തിലകൻ്റെ മരണത്തിൽ ”അമ്മ”സംഘടനയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്ത.ഇടവേള ബാബുവിനെ ഫോൺ സംഭാഷണം
കഴിഞ്ഞ ദിവസം നടൻ ഇന്നസെന്റിന്റെ വിയോഗത്തിനു പിന്നാലെ തിരക്കഥാകൃത്ത് ദീദി ദാമോദരന്റെ കുറിപ്പ് വൈറൽ ആയിരുന്നു . തിലകനോട് ‘അമ്മ എന്ന ടിനിമാ സംഘടനാ ചെയ്ത അതെ ഡിസ്‌റെസ്പെക്ട് തന്നെയാണ് ഇപ്പോൾ ഡബ്ള്യൂ സി സി ഇന്നസെന്റിനോട് ചെയ്‌തത് എന്നതായിരുന്നു കുറിപ്പിന്റെ ആമുഖം .അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്നസെന്റ് നിശബ്ദത പാലിച്ചെന്നും ആ ഇന്നസെന്റിന് മാപ്പ് ഇല്ലെന്നുമായിരുന്നു ദീദി പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ തിലകന്റെ മരണത്തിൽ അമ്മയെക്കുറിച്ച ഉള്ള പരാമർശം തെറ്റാണെന്നു തുറന്നു പറഞ്ഞുകൊണ്ട് ‘അമ്മ സംഘടനയുടെ സെക്രട്ടറി കൂടി ആയ ഇടവേള ബാബു രംഗത് വന്നിരിക്കുകയാണ് . ഇന്ന് ബി ഫോർ blaze നു നൽകിയ ഫോൺ സംഭാഷണത്തിൽ ആണ് ഇടവേള ബാബു ഈ ഒരു കാര്യം വ്യക്തമാക്കിയത് .
തിലകന്റെ മരണ സമയത് ‘അമ്മ സംഘടനയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് താരം അറിയിച്ചു . ഇത്തരത്തിൽ തിലകന്റെ മരണവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു . ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങുകളിൽ അമ്മയുടെ സാനിധ്യം ഉണ്ടായിരുന്നു എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു .
- സിനിമ വാർത്തകൾ5 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ4 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ4 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ5 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ5 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ
- പൊതുവായ വാർത്തകൾ4 days ago
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ഇത് പെണ്ണല്ല