സിനിമക്ക് അകത്തായാലും,പുറത്തായാലും സുഹൃത്ബന്ധത്തിന് വില കല്പിക്കുന്ന നടൻ ആണ് ആസിഫ് അലി. എവിട ചെന്നലും താരത്തിന് നല്ല ഒരു സൗഹൃദബന്ധം ഉണ്ടാകറുണ്ട്. ഓരോ സിനിമയും കഴിഞ്ഞു ആ ലൊക്കേഷനിൽ നിന്നും പോകുമ്പോൾ കരയാറുണ്ട് എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും ഓരോ സിനിമ കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്.
എപ്പോഴും എന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യമാണ്. അപ്പോള്‍ അതിനെ ഒരു രീതിയിലും രണ്ടാമത് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ ചെയ്യില്ല. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരു കംഫര്‍ട്ട് സ്‌പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്‌മെന്റ് അവര്‍ക്ക് എന്നോടുമുണ്ട ആസിഫ് പറയുന്നു.കോവിഡ് ഭീഷണി ഉണ്ടായ സമയത്തു എനിക്ക് എല്ലാവേരയും പോലെ വളരെ കടുപ്പം ആയിരുന്നു. ആ ദിവസങ്ങള്‍. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങിക്കഴിഞ്ഞ സമയത്തായിരുന്നു കൊവിഡ് വരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. എന്നാൽ ആ സന്തോഷം കോവിഡ് കാലം ഇല്ലതാക്കി.
കോവിഡ് വന്നതിനു ശേഷം എന്തെല്ലാം നിയന്ത്രണങ്ങൾ വന്നു. പിന്നീട് ഒരു ഫ്‌ളാറ്റിലോ മുറിയിലോ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നുകൊണ്ടിരുന്നു. അതിലും പരിമിതികളുണ്ടല്ലോ ആസിഫ് പറഞ്ഞു.സ്കൂളിൽ പഠിക്കുന്ന സസമയത്തു ഒരു കസേര പിടിച്ചു മാറ്റാൻ പോലും സ്റ്റേജിൽ കയറിയിട്ടല്ല എന്നും ആസിഫ് പറയുന്നു. പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാന്‍ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക നമ്മളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുക ആസിഫ് പറഞ്ഞു.