മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ടു പോകുകയാണ്, ഈ ചിത്രത്തിൽ കോട്ടയം നസീർ  ശശാങ്കൻ എന്ന ശക്തമായ ഒരു വേഷത്തിലാണ് എത്തുന്നത്. ഇത് താരത്തിന്റെ വേറിട്ട ഒരു വേഷം താനെയാണെന്നു പ്രേക്ഷകർ പറയുന്നു. ഇപ്പോൾ തന്റെ ഒരു നടക്കാതെ പോയ ചിത്രത്തെ കുറിച്ച് തുറന്നുപറയുകയാണ്, പൃഥ്വിരാജിനെ വെച്ചൊരു ചിത്രം ചെയ്യാൻ താരം തീരുമാനിച്ചു. എന്നാൽ അത് പിന്നേടത്തേക്കു മാറ്റിവെച്ചു.

ബ്രദർസ് ഡേ  സിനിമയുടെ സെറ്റിൽ വച്ചായിരുന്നു  ഞാൻ ഈ സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞത്. ഒരു എൺപതു കാലഘട്ടത്തിലെ അച്ചായന്റെ കഥ ആയിരുന്നു താൻ പൃഥിരാജിനോട് പറഞ്ഞത്. രാജു കഥ കേട്ടതിനു ശേഷം പറഞ്ഞു നമ്മൾക്കിതു ചെയാം കുറച്ചു ഇക്ക ഒന്ന് വെയിറ്റ് ചെയ്യണേ എന്നും, ശരിക്കും പറഞ്ഞാൽ ഒരു മാസ്സ് എൻട്രി കഥ ആയിരുന്നു അത്, പിന്നീട് കോവിഡ്  കാലം ആയി പോയി.


കൊവിഡ് വന്നതോടെ അദ്ദേഹത്തിന്റെ ചാർട്ടും കാര്യങ്ങളും പൊളിഞ്ഞു. അതിന്റെയിടക്ക് കടുവ വന്നു. അതും അച്ചായൻ കഥാപാത്രം ആണല്ലോ. തൽക്കാലത്തേക്ക് അത് വേണ്ട എന്ന രീതിയിൽ ഞാൻ മാറ്റിവെച്ചു,’ കോട്ടയം നസീർ പറഞ്ഞു. നേരത്തെ പൃഥിരാജും കോട്ടയം നസീർ മികച്ച കഥ തന്നോട് പറഞ്ഞിരുന്നെന്ന് വ്യക്തമാക്കിയിരുന്നു.റോഷാക്കിലെ എട്ട് കഥാപാത്രങ്ങൾക്കും അഭിനയിക്കാൻ സ്പേസ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമിയിലഭിനയിച്ച എല്ലാവരും ശ്രദ്ധിക്കപ്പെടുന്നതെന്നും കോട്ടയം നസീർ പറഞ്ഞു.