Connect with us

പൊതുവായ വാർത്തകൾ

നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്‌ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി

Published

on

നിയമ പോരാട്ടത്തിൽ മുന്നോട് കുതിക്കാൻ ഇനി പത്മ ലക്ഷ്മിയും . കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ അഭിഭാഷകയാണ് പത്മ ലക്ഷ്മി . കടന്നു വന്ന വഴികളിൽ പലപ്പോഴും ശബ്ദം നിഷേധിക്കപ്പെട്ട ഒരാൾ ആണ് പത്മ. എന്നാൽ ഇനി നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് പത്മയുടെ ലക്ഷ്യം . 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത് . അതിന്റെ അഭിമാനത്തിലാണ് പത്മയും കുടുംബവും ഇപ്പോൾ .

അഭിഭാഷകയാകുക എന്നഎന്നതായിരുന്നു പത്മയുടെ ലക്‌ഷ്യം .അതിനായി 2019 ഇൽ എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു . എൽ .എൽ . ബി അവസാന വര്ഷം ആണ് തന്റെ സ്വന്തം സത്വത്തെക്കുറിച്ചു മാതാപിതാക്കളോട് പറയുന്നത് . കേൾക്കുമ്പോൾ അവര്ക് അതൊരു ബുദ്ധിമുട്ട് ആയാലോ എന്നൊരു ഭയം പത്മയെ അലട്ടിയിരുന്നു . എന്നാൽ എന്ത് കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടതെന്ന് എന്നാണു അച്ഛനും അമ്മയും പറഞ്ഞത് . അച്ഛൻ മോഹന കുമാറും ‘അമ്മ ജയയും പത്മയ്ക്ക് പൂർണ പിന്തുണ ആയിരുന്നു .

വീട്ടിൽ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹോർമോൺ ചികിത്സ ആരംഭിച്ചിരുന്നു . ചികിത്സ ചെലവുകൾക്ക് വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പൈസ കൊണ്ടായിരുന്നു ചിലവുകൾ നോക്കിയിരുന്നത് . ബാർ കൗൺസിൽ ഓഫ് കേരളം ഉൾപ്പടെ കൂടെ നിന്ന എല്ലാവര്ക്കും പത്മ ലക്ഷ്മി നന്ദി പറയുന്നു . കൂടാതെ പത്മാലക്ഷ്മിക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ട് മന്ത്രി പി . രാജീവ് ഫേസ്ബുക്കിലും കുറിച്ചു .ട്രാൻസ്‍ജിൻഡർ വിഭാഗത്തിൽ നിന്ന് ഇനിയും നിരവധി പേര് ഈ രംഗത്തേക്ക് കടന്നു വരണമെന്നും അവർക്ക് വേണ്ട എല്ലാ പുസ്തകങ്ങളും തന്റെ പക്കൽ നിന്ന് നൽകാൻ റെഡി ആണെന്നും പത്മ പറഞ്ഞു .

Advertisement

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending