മാമുക്കോയക്ക് അർഹമായ രീതിയിലുള്ള യാത്രയായപ്പല്ല ഇന്നലെ മലയാളം സിനിമ ലോകം നൽകിയിട്ടുള്ളത്. ഒരു മലയാളി പോലും ഒരിക്കലും മറക്കാതിരിക്കുന്ന ചില മുഖങ്ങളിൽ ഒരാളാണ് മാമുക്കോയ കഴിഞ്ഞ 50 വർഷത്തെ കണക്കെടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ചുരുക്കം ചില കലാകാരന്മാർ ഉള്ളതിൽ ഇപ്പോഴും നിറസാന്നിദ്യം ആയിരുന്ന ആളായിരുന്നു അദ്ദേഹം. 40 വർഷത്തിനു മുകളിൽ മലയാള സിനിമയുടെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്കേരളക്കരയുടെ സ്വീകരണമുറിയിലെ നിത്യ സാന്നിധ്യമായിരുന്ന, നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച, ചിലപ്പോൾ കണ്ണ് നനയിപ്പിച്ച സാധാരണക്കാരായ നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനായിരുന്ന ഒരു വ്യക്തിയോട് കുറച്ചു കൂടി അന്തസ്സ് കാണിക്കാമായിരുന്നു .

ഈ സാഹചര്യത്തിൽ പ്രതികരിച്ച് രംഗത് വന്നിരിക്കുകയാണ് സംവിധായകൻ വി എം വിനു . പലരും വരുമെന്ന് കരുതിയെങ്കിലും ആരെയും സാന്നിധ്യം ഉണ്ടായില്ല എന്ന് ഇദ്ദേഹം പറഞ്ഞു . ഒരുപക്ഷെ മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ സിനിമാക്കാർ എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് മലയാള സിനിമ നൽകിയില്ല. പലരുടെയും സിനിമയുടെവിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.

എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു.ആ സിനിമകളുടെയെല്ലാം വിജയത്തിന്റെഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളുംസംവിധായകരും സിനിമാ സംഘടനകളുടെതലപ്പത്ത് ഇരിക്കുന്നവരും അത്ചിന്തിക്കേണ്ടതായിരുന്നു.”-വി.എം. വിനു പ്രതികരിച്ചു.മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാൻ പുലർച്ചെ മുതൽ തന്നെ അരക്കിണറിലെ വീട്ടിലേക്ക് ഇണമുറിയാതെ സാധാരണക്കാരായ ആളുകൾ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം രാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം കബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.