ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃതസുരേഷ്. കൂടാതെ അമൃതയുടെ സഹോദരി അഭിരാമിയും മലയാളികൾക്ക് സുപരിചിതയാണ്. ഇരുവരും ഒന്നിച്ചു ഒരു സംഗീത ബാൻഡ് രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ സജീവമായ സഹോദരിമാർ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്അവ വൈറൽ ആകാറുമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികളായും ഇരുവരും എത്തിയിരുന്നു.ഇപ്പോഴിതാ എആര്‍ റഹ്മാനെ കണ്ടതിനെക്കുറിച്ചുള്ള്അമൃതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്. ദുബായ് എക്സ്പോയില്‍ വച്ചായിരുന്നു അമൃത എആര്‍ റഹ്മാനെ കണ്ടത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് എന്നാണ് ആ നിമിഷത്തെ അമൃത വിശേഷിപ്പിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.ദുബായിൽ എക്സ്പോ നടക്കുന്ന സമയം ആയിരുന്നു അത് . ലോകത്തിലെ സ്ത്രീ സംഗീതജ്ഞര്‍ മാത്രം പങ്കെടുക്കുന്ന സംഗീതപരിപാടി കാണുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു എന്നാണ് അമൃത പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ലബനീസ് ഗായികയായ സുഹൃത്താണ് തനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കിയതെന്നും ഓര്‍ക്കുന്നുണ്ട് അമൃത. ലോകപ്രസിദ്ധമായ ആ കണ്‍സേര്‍ട്ടിന്റെ ഭാഗമാകണമെന്ന് കുറെനാളുകളായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അമൃത പറയുന്നു. അങ്ങനെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. മുന്‍നിരയില്‍ തന്നെയായിരുന്നു ഇരിപ്പിടം. ആ സമയം വേദിയില്‍ എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ പാടുകയായിരുന്നു.
എന്നാൽ അതിനേക്കാൾ എന്നെ അമ്പരപ്പിച്ചത് മറ്റൊരു കാര്യം ആയിരുന്നു തന്നിരിക്കുന്ന സീറ്റിന്റെ തൊട്ട് മുൻപിലത്തെ സീറ്റിൽ അദ്ദേഹം ഇരിക്കുന്നു എന്നുള്ളതാണ്. എനിക്കുണ്ടായ സന്തോഷത്തിനു അളവില്ലായിരുന്നു. ഒരു സ്വപ്നസാക്ഷാത്കാരം എന്നുവേണമെങ്കില്‍ പറയാം. എ ആര്‍ റഹ്മാന്‍ തൊട്ടുമുന്‍പില്‍. അദ്ദേഹത്തിന്റെ മകള്‍ സ്റ്റേജില്‍ പാട്ടു പാടുന്നു. ദുബായ് യാത്ര അവിസ്മരണീയമായി തീര്‍ന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്. മനസിനെ തണുപ്പിക്കുന്ന റഹ്മാന്‍ സംഗീതം പോലെ.എന്നാണ് ആ നിമിഷത്തെ അമൃത വിശേഷിപ്പിക്കുന്നത്.