പ്രണവിനെ ഇഷ്ട്ടമാണ്ന്നും,വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നുമുള്ള ഗായത്രി പറഞ്ഞത് ട്രോളുകൾക്കും ,വിമർശനങ്ങളും ഉണ്ടായിരുന്നു. മോഹൻലാലിൻറെ മരുമകൾ ആകാൻ ആരാണ് കൊതിക്കാത്തത് എന്നാണ് ഗായത്രി പറയുന്നത്. പ്രണവിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാൻ ജ്യോത്സ്യനെ വിളിച്ചു എന്നുള്ള വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് നടി ഗായത്രി സുരേഷ്. പ്രണവിനെ വിവാഹം കഴിക്കാൻ വേണ്ടി ജ്യോത്സ്യനെ വിളിച്ചത് ഞാനല്ല എന്നാണ് ഗായത്രി പറയുന്നത്.

സൗണ്ട് കേട്ടാൽ മാസിലാകില്ലേ അത് ഞാനല്ല എന്നാണ് താരം ചോദിക്കുന്നത്. തനിക്കു മാത്രമല്ല മിക്കവാറും എല്ലാ പെൺകുട്ടികൾക്ക് ഇഷ്ട്ടം ആണല്ലോ. അതുപോലെ എനിക്കും ഇഷ്ട്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഇഷ്ട്ടമാണ് എന്നാൽ അതിനു വേണ്ടി കാത്തിരിക്കുന്നില്ല. ലാലേട്ടന്റെ മരുമകൾ ആകാൻ കൊതിക്കാത്തതു ആരാണ് ഉള്ളത്.

ലാലേട്ടനും, താനും തമ്മിൽ പ്രത്യേകം കണക്ട് ചെയ്യാൻ സാധിക്കുമെന്നാണ് ഗായത്രി സുരേഷ് പറയുന്നത്. ദയവായി ഈ ട്രോളുകൾ നിർത്തുക. ഈ പരിഹസിക്കപെടൽ ഒരു ട്രെൻഡായി എടുക്കുമ്പോൾ ട്രോളുകൾ നിർത്തലാക്കണം എന്ന് പറഞ്ഞു കൊണ്ട് മുഖ്യ മന്ത്രി പിണറയി വിജയൻ സാറിനെ പരാതി നൽകി എന്നും ഗായത്രി സുരേഷ് പറയുന്നു. ഈ ട്രോളുകളും, സൈബർ അക്രമണങ്ങളും നിർത്തലാക്കണം എന്നാണ് ഗായത്രിയുടെ ആവശ്യം.