ഇന്ന് നടന്റെ മുൻ‌കൂർ ജാമ്യം ഹൈകോടതി  പരിഗണിക്കവേ നടൻ ദിലീപ് പള്ളിയിലെത്തി പ്രാർത്ഥിച്ചു. ആലുവ ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്.നടൻ ഇന്ന് പുലർച്ചെ അഞ്ചു മണിക്ക്ആണ് പള്ളിയിൽ എത്തിയത്. കൊച്ചിയിൽ നടിയെ അക്ക്രമിച്ച കേസിൽ അന്വേഷണഉദ്യഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈ കോടതി പരിഗണിക്കുന്നത്. ദിലീപ് , സഹോദരീ ഭർത്താവ് ടി എൻ സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് , ബന്ധുവായ കൃഷ്ണപ്രസാദ് ഹോട്ടൽ ഉടമയായ ശരത്, സുഹൃത്തു ബൈജു ചെങ്ങമനാട് എന്നിവരുടെ ഹർജികൾ ആണ് ഇന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ കേസിൻെറ അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനെ കഴിഞ്ഞ ദിവസം ദിലീപും കൂട്ടരും എതിര്‍ത്തിരുന്നു. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുറക്കുന്നതിനെയാണ് പ്രതിഭാഗം എതിര്‍ത്തത്. കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്നും പ്രോസിക്യൂഷന്റെ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ച് വരുത്തുകയായിരുന്നെന്ന് പ്രതികള്‍ വാദിച്ചു.

ഫോണുകൾമജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് തുറന്നാൽ അത് കൃത്രിമം നടത്താൻ ആണ് അന്വേഷണ ഉദഗസ്ഥരുടെ ഉദ്ദേശം എന്നും ഫോണുകൾ കോടതിയിൽ വെച്ച് ഡി ജി പി യുടെ മേൽനോട്ടത്തിൽ സീൽ ചെയ്യ്തതാണ്. സൈബർ വിദഗ്ധർ പോലുമില്ലാതെയാണ് തുറക്കാൻ പോകുന്നതെന്നും നടനും സംഘവും പറഞ്ഞു. അതേസമയം, ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെ പ്രതിഭാഗം വാദത്തെ തള്ളി പാറ്റേണ്‍ ഉള്‍പ്പെട്ട കവര്‍ കോടതി തുറന്ന് പരിശോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ ഫോണ്‍ തുറക്കാന്‍ ആവശ്യമായ പാറ്റേണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

നടൻ അടക്കമുള്ള പ്രതികളുടെ ആറു ഫോണുകൾ ആണ് ആലുവ മജിട്രേറ്റ് കോടതിയിൽ എത്തിക്കാൻ ഹൈ കോടതി ഉത്തരവ്ഇട്ടിരിക്കുന്നത്. തുടർന്നാണ് കോടതിയിൽ ഈ ഫോണുകൾ എത്തിച്ചത്. ഈ ഫോണുകൾ തിരുവന ന്തപുരംസൈബര്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയിൽ നൽകിയ അപേക്ഷയുടെ ആവശ്യം.