കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.