മലയാള സിനിമക്കു നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് വിനയൻ, ഇപ്പോൾ സിനിമയിൽ തനിക്കുണ്ടായ വിലക്കുകളുടെ കാരണം തുറന്നു പറയുകയാണ് സംവിധായകൻ. തന്നെ സിനിമയിൽ വിലക്കുകൾ ഉണ്ടാകൻ കാരണം നടൻ ദിലീപിന്റെ വാശി ആണ്. മാക്ടാ സംഘടനയുടെ തലപ്പത്തു ഇരിക്കുമ്പോൾ ആണ് ദിലീപിന്റെ പ്രശ്‌നം വരുന്നത്. അന്ന് പ്രൊഡ്യൂസറിന്റെ കയ്യിൽ നിന്നും ദിലീപ് 40 ലക്ഷം വാങ്ങിയിരുന്നു. സിനിമയുടെ സംവിധയകാൻ തുളസിദാസ് ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമ മോശമായി എന്ന് പറഞ്ഞു ദിലീപ് ആ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു വിനയൻ പറയുന്നു.
എന്റെ കഷ്ടകാലത്തിനു ഞാൻ ആയിരുന്നു മാക്ടാസംഘടനയുടെ തലപ്പത്തിരുന്നത്, ഞാൻ ഇതിൽ ഇടപ്പടേണ്ടി വന്നു. അന്ന് ന്യായം തുളിസിയുടെ ഭാഗത്തു ആയിരുന്നു അത് എനിക്ക് മനസിലായി, മൂന്നുമാസത്തിനുള്ളിൽ ആ പണം സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസിയുടെ അടുത്ത പടത്തിൽ അഭിനയിക്കണം എന്ന് പറയണം എന്ന് എല്ലാവരും പറഞ്ഞു. ആ തീരുമാനം എല്ലാവരും കൈയടിച്ചു പാസ്സാക്കിയിരുന്നു. എന്നാൽ ആ പ്രശ്‌നം തീർന്നില്ല ,ദിലീപിനെ ഈ കാര്യത്തിൽ വാശി ആയി വിനയൻ പറഞ്ഞു.
ആദ്യം എന്നോട് സ്നേഹം തോന്നിയ ദിലീപിനെ പിന്നീട് വാശിയയായി മാറിയിരുന്നു, ചട്ടം പഠിപ്പിക്കാൻ വന്ന ആൾ ഇനിയും സിനിമയിൽ വേണ്ടാന്ന് ദിലീപിനെ തോന്നി തുടങ്ങി കാണും എന്നാൽ അന്ന് ആ കാര്യം പറഞ്ഞു തന്ന പ്രൊഡ്യൂസർമാരും കാല് മാറിയിരുന്ന്, അങ്ങനെ എനിക്കെതിരെ വന്ന വിലക്കാണ് പത്തുവർഷത്തോളം താൻ അനുഭവിച്ചതെന്നും വിനയൻ പറയുന്നു.