മലയാള സിനിമയിലെ അതുല്യ പ്രതിഭ കെ പി എ സി ലളിത ഈ ലോകത്തിൽ നിന്നും വിട്ടു പിരിഞ്ഞ വേദനയിൽ ആണ് ഇന്ന് സിനിമ ലോകം. ഓൺലൈനും ഓഫ്‌ലൈനും കെ പി എ സി ലളിതയുടെ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പഴയ അഭിമുഖങ്ങളും ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളുമൊക്കെ എങ്ങും ഓർമ്മപ്പെടുത്തലായി നിറയുകയാണ്.പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയിൽ വന്നു നിറഞ്ഞപ്പോൾ നടൻ ദിലീപിന്റെ സൗഹൃദത്തെ വെളിപ്പെടുത്തുന്ന കെ പി എ സി ലളിതയുടെ വാക്കുകൾ ചർച്ചയാകുവാണ് .

ദിലീപ് തനിക്ക് രക്ഷകനായി വന്നിരുന്ന കാലത്തെ കുറിച്ച് നടി പറഞ്ഞൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ മകളുടെ വിവാഹത്തിന് വരെ ദിലീപിന്റെ സഹായം വന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്.ദേ പുട്ട് ഉൽഘടനം ചെയ്യ്തത്കെ പി എ സി ലളിത ആയിരുന്നു. വേറെ എവിടെയും പോയി ഉൽഘടനം ചെയ്‌യരുതെന്നു ദിലീപ് സത്യം ചെയ്യിപ്പിച്ചു. തനിക്കു കുടുംബ സ്വത്തു ഒന്നുമില്ല അതുകൊണ്ടു പലയിടത്തും ഉൽഘടനത്തിനു വിളിച്ചാൽ പോകുമായിരുന്നു എന്ന് താരം പറഞ്ഞു. മറ്റെവിടെയും പോവേണ്ടെങ്കില്‍ പിന്നെ ദിലീപ് മാസം മാസം ഒരു രണ്ട് ലക്ഷം രൂപ ലളിത ചേച്ചിയുടെ അക്കൗണ്ടില്‍ ഇട്ട് തരണമെന്ന് ബ്രിട്ടാസ് പറഞ്ഞു. അങ്ങനെ തരുന്നില്ലെങ്കിലും എന്തൊരു അത്യാവശ്യം പറഞ്ഞാലും ദിലീപ് തരുമെന്നാണ് ലളിത പറഞ്ഞത്.

എന്തെങ്കിലും കാര്യത്തിന് എന്റെ മനസ് വേദനിക്കുകയോ കണ്ണ് നിറയുകയോ ചെയ്താല്‍ ആ നിമിഷം ദിലീപ് എന്നെ വിളിക്കും. എന്റെ മോളുടെ വിവാഹം ഓര്‍ത്ത് വെച്ച് നിശ്ചയത്തിന്റെ തലേ ദിവസം വന്നു. അന്ന് കൈയ്യില്‍ ഒരു പൈസയും ഇല്ലാതിരുന്ന സമയമാണ്. എന്റെ ഒരു സുഹൃത്തായ കസിനാണ് കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യുന്നത്. അവരൊരു മാല കൊണ്ട് വന്ന് കല്യാണനിശ്ചയത്തിന് ഇടാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. അന്ന് ദിലീപെനിക്ക് പൈസ കൊടുത്ത് അയച്ചു.